ന്യൂഡൽഹി: തദ്ദേശീയമായി വികസിപ്പിച്ച കൊറോണ വൈറസ് വാക്സിനായ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതി തിടുക്കം കാട്ടിയെന്നു റിപ്പോർട്ട്. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധിച്ച വാർത്ത രേഖകൾ ഉൾപ്പെടെ പുറത്തുവിട്ടത്.
30, 31 തിയതികളിൽ കോവാക്സിന് അനുമതി നൽകാനാവില്ലെന്നാണു വിദഗ്ധ സമിതി നിലപാട് സ്വീകരിച്ചത്. എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോൾ സമിതിയുടെ നിലപാട് മാറി. രണ്ടാം തിയതി കോവാക്സിനു സമിതി അനുമതി നൽകുകകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധ സമിതി യോഗത്തിന്റെ മിനിറ്റ്സും ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിട്ടുണ്ട്.
നാലു ദിവസത്തിനിടെ മൂന്നു യോഗങ്ങളാണു വാക്സിൻ അനുമതിയുമായി ബന്ധപ്പെട്ടു വിദഗ്ധ സമിതി ചേർന്നത്. ഇതിൽ ആദ്യ രണ്ടു യോഗത്തിലും കോവാക്സിന് അനുമതി നൽകുന്നതിനു സമിതി അനുകൂലമായിരുന്നില്ല. ജനുവരി രണ്ടിലെ യോഗത്തിൽ സമിതി കോവാക്സിന് പെട്ടെന്ന് അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനു ജനുവരി മൂന്നിനാണു കേന്ദ്രം നിയന്ത്രിത അടിയന്തര അനുമതി നൽകിയത്. ഈ തീരുമാനത്തിനെ ചോദ്യം ചെയ്തു നിരവധി പ്രമുഖർ എത്തിയതോടെയാണു സർക്കാർ നടപടി വിവാദമായത്. കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ പരസ്യമാക്കിയിട്ടില്ലെന്നാണു തീരുമാനത്തെ വിമർശിക്കുന്നവരുടെ വാദം.
ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ), പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ചാണു ഭാരത് ബയോടെക്ക് ഈ വാക്സിൻ വികസിപ്പിച്ചത്.
30, 31 തിയതികളിൽ കോവാക്സിന് അനുമതി നൽകാനാവില്ലെന്നാണു വിദഗ്ധ സമിതി നിലപാട് സ്വീകരിച്ചത്. എന്നാൽ ഒരു ദിവസം കഴിഞ്ഞപ്പോൾ സമിതിയുടെ നിലപാട് മാറി. രണ്ടാം തിയതി കോവാക്സിനു സമിതി അനുമതി നൽകുകകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധ സമിതി യോഗത്തിന്റെ മിനിറ്റ്സും ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിട്ടുണ്ട്.
നാലു ദിവസത്തിനിടെ മൂന്നു യോഗങ്ങളാണു വാക്സിൻ അനുമതിയുമായി ബന്ധപ്പെട്ടു വിദഗ്ധ സമിതി ചേർന്നത്. ഇതിൽ ആദ്യ രണ്ടു യോഗത്തിലും കോവാക്സിന് അനുമതി നൽകുന്നതിനു സമിതി അനുകൂലമായിരുന്നില്ല. ജനുവരി രണ്ടിലെ യോഗത്തിൽ സമിതി കോവാക്സിന് പെട്ടെന്ന് അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനു ജനുവരി മൂന്നിനാണു കേന്ദ്രം നിയന്ത്രിത അടിയന്തര അനുമതി നൽകിയത്. ഈ തീരുമാനത്തിനെ ചോദ്യം ചെയ്തു നിരവധി പ്രമുഖർ എത്തിയതോടെയാണു സർക്കാർ നടപടി വിവാദമായത്. കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ പരസ്യമാക്കിയിട്ടില്ലെന്നാണു തീരുമാനത്തെ വിമർശിക്കുന്നവരുടെ വാദം.
ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ), പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ചാണു ഭാരത് ബയോടെക്ക് ഈ വാക്സിൻ വികസിപ്പിച്ചത്.