കാസർഗോഡ്: കാസർഗോഡ് ചെടേക്കാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്േറതു കൊലപാതകമെന്നു തെളിഞ്ഞു. ജനിച്ചയുടൻ കുഞ്ഞിനെ അമ്മ ഇയർഫോണ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന.
ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്നു കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെയാണു നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. പ്രതിക്കു ഭർത്താവിനോടുള്ള വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നും ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നും പോലീസ് പറയുന്നു.
രക്ത സ്രാവമുണ്ടായതിനെ തുടർന്നു ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയപ്പോഴാണു ദിവസങ്ങൾക്കു മുന്പു യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്നു വ്യക്തമായത്. ഡോക്ടറിൽനിന്നാണു ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്.
തുടർന്ന് വീട്ടിലെത്തി തെരച്ചിൽ നടത്തിയപ്പോൾ കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ കണ്ടെത്തി. യുവതി ഗർഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്.
ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്നു കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെയാണു നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. പ്രതിക്കു ഭർത്താവിനോടുള്ള വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നും ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടാകുമെന്നും പോലീസ് പറയുന്നു.
രക്ത സ്രാവമുണ്ടായതിനെ തുടർന്നു ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയപ്പോഴാണു ദിവസങ്ങൾക്കു മുന്പു യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്നു വ്യക്തമായത്. ഡോക്ടറിൽനിന്നാണു ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്.
തുടർന്ന് വീട്ടിലെത്തി തെരച്ചിൽ നടത്തിയപ്പോൾ കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ കണ്ടെത്തി. യുവതി ഗർഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്.