തൃശൂർ: ഡ്രൈവിംഗ് ടെസ്റ്റ് പാസായി വീട്ടിലേക്കു മടങ്ങിയ യുവാവ് ലോറിയിടിച്ച് മരിച്ചു. തൃശൂർ കാളിയാറോഡ് ചെമ്മനാംകുന്നേൽ സനോജ് (22) ആണ് മരിച്ചത്. പാർളിക്കാട് ബസ് സ്റ്റോപ്പിനടുത്ത് ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.
തിങ്കളാഴ്ചയായിരുന്നു സനോജിന്റെ ഡ്രൈവിംഗ് ടെസ്റ്റ്. അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയ സനോജ്, തിരിച്ച് ബസിൽ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സുഹൃത്തിന്റെ ബൈക്ക് കിട്ടിയതോടെ അതിൽ കയറി.
സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ഹാർബറിലേക്ക് അസംസ്കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് പാഞ്ഞുകയറി. പുറകിൽ യാത്ര ചെയ്തിരുന്ന സനോജ് ടോറസിനടിയിലേക്ക് തെറിച്ചുവീണു. ഇരുവരേയും മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സനോജിന്റെ മരണം സ്ഥിരീകരിച്ചു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണൻ പരിക്കേറ്റ് ചികിത്സയിലാണ്. ലോറിയെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ചയായിരുന്നു സനോജിന്റെ ഡ്രൈവിംഗ് ടെസ്റ്റ്. അത്താണിയിലെ ഗ്രൗണ്ടിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയ സനോജ്, തിരിച്ച് ബസിൽ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സുഹൃത്തിന്റെ ബൈക്ക് കിട്ടിയതോടെ അതിൽ കയറി.
സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ഹാർബറിലേക്ക് അസംസ്കൃത വസ്തുവുമായെത്തിയ ടോറസ് ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് പാഞ്ഞുകയറി. പുറകിൽ യാത്ര ചെയ്തിരുന്ന സനോജ് ടോറസിനടിയിലേക്ക് തെറിച്ചുവീണു. ഇരുവരേയും മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും സനോജിന്റെ മരണം സ്ഥിരീകരിച്ചു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പങ്ങാരപ്പിള്ളി സ്വദേശി ഗോപാലകൃഷ്ണൻ പരിക്കേറ്റ് ചികിത്സയിലാണ്. ലോറിയെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.