ലണ്ടൻ: കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരേ നിലവിൽ വികസിപ്പിച്ച വാക്സിനുകൾ ഫലപ്രദമാകാൻ സാധ്യത കുറവാണെന്നു ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. ബ്രിട്ടീഷ് സർക്കാരിന്റെ പേരു വെളിപ്പെടുത്താത്ത ശാസ്ത്രോപദേശകനെ ഉദ്ധരിച്ച് ഐടിവി എഡിറ്റർ റോബർട്ട് പെസ്റ്റനാണ് ഇക്കാര്യം അറിയിച്ചതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും തിങ്കളാഴ്ച പങ്കുവച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പുതിയ വൈറസ് വകഭേദത്തിനെതിരെയുള്ള വാക്സിൻ ഫലപ്രാപ്തിയെ കുറിച്ചാണു ഹാൻകോക്കിന്റെ ആശങ്കയെന്നും ആരോഗ്യവകുപ്പും ഇത്തരത്തിലാണു സൂചന നൽകുന്നതെന്നും റോബർട്ട് പെസ്റ്റണ് അറിയിച്ചു.
നിലവിലെ കോവിഡ് വാക്സിനുകൾ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്ന് ഓക്സ്ഫഡ് സർവകലാശാലാ മെഡിസിൻ വിഭാഗം പ്രൊഫസർ ജോണ് ബെൽ ഞായറാഴ്ച സൂചന നൽകിയിരുന്നു. പുതിയ വാക്സിൻ ലഭ്യമാക്കാൻ ഒരു മാസമോ ആറാഴ്ചയോ സമയം മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 18-ന് ദക്ഷിണാഫ്രിക്കയിലെ മൂന്നു പ്രവിശ്യകളിലാണ് അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും തിങ്കളാഴ്ച പങ്കുവച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പുതിയ വൈറസ് വകഭേദത്തിനെതിരെയുള്ള വാക്സിൻ ഫലപ്രാപ്തിയെ കുറിച്ചാണു ഹാൻകോക്കിന്റെ ആശങ്കയെന്നും ആരോഗ്യവകുപ്പും ഇത്തരത്തിലാണു സൂചന നൽകുന്നതെന്നും റോബർട്ട് പെസ്റ്റണ് അറിയിച്ചു.
നിലവിലെ കോവിഡ് വാക്സിനുകൾ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്ന് ഓക്സ്ഫഡ് സർവകലാശാലാ മെഡിസിൻ വിഭാഗം പ്രൊഫസർ ജോണ് ബെൽ ഞായറാഴ്ച സൂചന നൽകിയിരുന്നു. പുതിയ വാക്സിൻ ലഭ്യമാക്കാൻ ഒരു മാസമോ ആറാഴ്ചയോ സമയം മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 18-ന് ദക്ഷിണാഫ്രിക്കയിലെ മൂന്നു പ്രവിശ്യകളിലാണ് അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്.