ന്യൂഡൽഹി: കോണ്ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലേക്കു താമസം മാറ്റുന്നു. അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പ്രിയങ്കയുടെ നടപടി.
ജവഹർലാൽ നെഹ്റുവിന്റെ ഭാര്യാ സഹോദരൻ കൈലാസ് നാഥ് കൗളിന്റെ ഭാര്യയായ ഷീല കൗളിന്റെ ലക്നോവിലെ വസതിയാണു പ്രിയങ്ക താമസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി മുതൽ പ്രിയങ്ക ഇവിടെ താമസം ആരംഭിക്കുമെന്നും മുഴുവൻ സമയവും സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ചായത്തുതലം മുതൽ പാർട്ടിയെ ശക്തമാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങുകയാണു പ്രിയങ്കയുടെ ലക്ഷ്യമെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതിനു മുന്നോടിയായി ജില്ലാ അധ്യക്ഷമാരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു.
ജവഹർലാൽ നെഹ്റുവിന്റെ ഭാര്യാ സഹോദരൻ കൈലാസ് നാഥ് കൗളിന്റെ ഭാര്യയായ ഷീല കൗളിന്റെ ലക്നോവിലെ വസതിയാണു പ്രിയങ്ക താമസത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി മുതൽ പ്രിയങ്ക ഇവിടെ താമസം ആരംഭിക്കുമെന്നും മുഴുവൻ സമയവും സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഞ്ചായത്തുതലം മുതൽ പാർട്ടിയെ ശക്തമാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങുകയാണു പ്രിയങ്കയുടെ ലക്ഷ്യമെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതിനു മുന്നോടിയായി ജില്ലാ അധ്യക്ഷമാരുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു.