കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാക്കളുടെ വാഹനങ്ങൾക്കുനേരെ ചെരിപ്പേറും കല്ലേറും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വട്ഗജിൽ നടന്ന റോഡ് ഷോയ്ക്കിടെയാണു ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ, ഉപാധ്യക്ഷൻ മുഗുൾ റോയി എന്നിവർക്കുനേരെ ആക്രമണമുണ്ടായത്.
സ്ഥലത്തു തൃണമൂൽ കോണ്‍ഗ്രസിന്റെ പരിപാടി നടക്കവെയാണു ബിജെപിയുടെ റോഡ് ഷോ അതുവഴി കടന്നുപോയത്. ഇതോടെ പ്രവർത്തകർക്ക് ഒപ്പമുണ്ടായിരുന്നവർ കല്ലും ചെരിപ്പും എറിയുകയായിരുന്നു.കല്ലേറിൽ കാറുകളുടെയും മറ്റും ചില്ലുകൾ തകർന്നു. പോലീസ് ഇടപെടലിനെ തുടർന്ന് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന ബിജെപി ആസ്ഥാനത്തിനടുത്ത് ഓർഫൻഗജ് റോഡിൽ നടത്താനിരുന്ന പരിപാടിക്കു പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണു വട്ഗജ് റോഡിലേക്ക് മാറ്റിയത്.
സ്ഥലത്തു തൃണമൂൽ കോണ്‍ഗ്രസിന്റെ പരിപാടി നടക്കവെയാണു ബിജെപിയുടെ റോഡ് ഷോ അതുവഴി കടന്നുപോയത്. ഇതോടെ പ്രവർത്തകർക്ക് ഒപ്പമുണ്ടായിരുന്നവർ കല്ലും ചെരിപ്പും എറിയുകയായിരുന്നു.കല്ലേറിൽ കാറുകളുടെയും മറ്റും ചില്ലുകൾ തകർന്നു. പോലീസ് ഇടപെടലിനെ തുടർന്ന് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന ബിജെപി ആസ്ഥാനത്തിനടുത്ത് ഓർഫൻഗജ് റോഡിൽ നടത്താനിരുന്ന പരിപാടിക്കു പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണു വട്ഗജ് റോഡിലേക്ക് മാറ്റിയത്.