ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചതോടെ പഞ്ചാബിലെ യുവജനങ്ങളോട് സമരമുഖത്തേക്ക് എത്താൻ ആവശ്യപ്പെട്ട് കർഷകസംഘടനകൾ. ഒരു വലിയ ശക്തിപ്രകടനത്തിനു തയാറാകാൻ പഞ്ചാബിലെ യുവതയോട് ആവശ്യപ്പെടുകയാണെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവ് സർവാൻ പാന്ധേർ പറഞ്ഞു.
നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരുമായി നടത്തിയ ഏഴാംഘട്ട ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണുകർഷകർ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നെന്നു വ്യക്തമാക്കിയത്.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതോടെയാണു കേന്ദ്രസർക്കാർ വിളിച്ചുചേർത്ത ഏഴാമത്തെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞത്. വെള്ളിയാഴ്ച വീണ്ടും ചർച്ച നടക്കും. കർഷക സമരം ആരംഭിച്ചതിനുശേഷം മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിമാർ ഉൾപ്പെടെ രണ്ടു മിനിറ്റ് മൗനമാചരിച്ചശേഷമാണ് ചർച്ച ആരംഭിച്ചത്.
കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതിലല്ലാതെ മറ്റൊരു വിഷയത്തിലും ചർച്ച വേണ്ടെന്നും നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഓൾ ഇന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പറഞ്ഞു. നിയമങ്ങൾ പിൻവലിക്കുന്നതുവരെ വീടുകളിലേക്കു മടങ്ങുന്ന പ്രശ്നമില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്തും പറഞ്ഞു.
നിയമം പിൻവലിക്കുന്നതിനെക്കുറിച്ചല്ലാതെ നിയമത്തെക്കുറിച്ച് സർക്കാരുമായി ഇനിയൊന്നും ചർച്ച ചെയ്യാനില്ലെന്നാണ് ബികെയു നേതാവ് യുദ്ധ് വീർ സിംഗ് പ്രതികരിച്ചത്. തങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ ഇതുവരെ അഞ്ചു ശതമാനം മാത്രമേ സർക്കാർ ചർച്ച ചെയ്തിട്ടുള്ളൂ എന്നും കർഷകനേതാക്കൾ പറഞ്ഞു.
അതേസമയം നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ ഭേദഗതികൾ ആകാമെന്നുമുള്ള മുൻനിലപാട് ആവർത്തിക്കുകയാണ് സർക്കാർ ചെയ്തത്. നിയമങ്ങളുടെ വ്യവസ്ഥകൾ തിരിച്ചു ചർച്ച ചെയ്യാമെന്നുമുള്ള സർക്കാരിന്റെ നിർദേശം തള്ളിയ കർഷകർ നിയമം പിൻവലിക്കുകയല്ലാതെ മറ്റൊരു പോംവഴിക്കും വഴങ്ങില്ലെന്നു വ്യക്തമാക്കി.
നിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒറ്റ വാക്കിൽ സർക്കാർ ഉത്തരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. മിനിമം താങ്ങുവില നിയമത്തിലൂടെ ഉറപ്പുനൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പു നൽകാമെന്നു മാത്രമാണ് ഇതുവരെയുള്ള ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ചർച്ചയിൽ കർഷകർക്കായി ലംഗാറിൽനിന്നെത്തിയ ഭക്ഷണം പങ്കിട്ടു കഴിക്കാനെത്തിയ മന്ത്രിമാർ കഴിഞ്ഞദിവസം മാറിനിന്നു. ചർച്ചയുടെ ഇടവേളയിൽ തങ്ങൾക്കുള്ള ഭക്ഷണം കർഷകർ കഴിക്കാനിറങ്ങിയപ്പോൾ അടച്ചിട്ട മുറിയിൽ മന്ത്രിമാർ കൂടിയാലോചന നടത്തി.
ചർച്ചയുടെ തുടക്കത്തിൽ മിനിമം താങ്ങുവില സംബന്ധിച്ചു സംസാരിക്കാമെന്ന സർക്കാർ നിർദേശം കർഷകർ തള്ളി. ഒടുവിൽ ആറുമണിക്കുശേഷം വീണ്ടും കാണാമെന്ന ഉറപ്പിൽ ചർച്ച പിരിയുകയായിരുന്നു. തങ്ങൾ കൂടുതൽ കൂടിയാലോചനകൾ നടത്തി എട്ടാം തീയതി വരാം എന്നാണു ചർച്ചയിൽ പങ്കെടുത്ത കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവർ പറഞ്ഞത്.
നിയമങ്ങൾ പിൻവലിക്കുകയും മിനിമം താങ്ങുവിലയിൽ നിയമപ്രകാരം ഉറപ്പു ലഭിക്കുകയും ചെയ്തില്ലെങ്കിൽ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ മുന്നറിയിപ്പു നൽകി. കടുത്ത ശൈത്യത്തിലും ഡൽഹിയിൽ രണ്ടു ദിവസമായി തുടരുന്ന മഴയിലും സമരം തുടരുന്ന കർഷകർ ആത്മവീര്യം ഒരു തരിപോലും ചോരാതെ സമരത്തിൽ ഉറച്ചുനിൽക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഷോപ്പിംഗ് മാളുകളും പെട്രോൾ പന്പുകളും അടപ്പിക്കുമെന്നും കർഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരുമായി നടത്തിയ ഏഴാംഘട്ട ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണുകർഷകർ മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നെന്നു വ്യക്തമാക്കിയത്.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതോടെയാണു കേന്ദ്രസർക്കാർ വിളിച്ചുചേർത്ത ഏഴാമത്തെ ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞത്. വെള്ളിയാഴ്ച വീണ്ടും ചർച്ച നടക്കും. കർഷക സമരം ആരംഭിച്ചതിനുശേഷം മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് മന്ത്രിമാർ ഉൾപ്പെടെ രണ്ടു മിനിറ്റ് മൗനമാചരിച്ചശേഷമാണ് ചർച്ച ആരംഭിച്ചത്.
കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതിലല്ലാതെ മറ്റൊരു വിഷയത്തിലും ചർച്ച വേണ്ടെന്നും നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഓൾ ഇന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പറഞ്ഞു. നിയമങ്ങൾ പിൻവലിക്കുന്നതുവരെ വീടുകളിലേക്കു മടങ്ങുന്ന പ്രശ്നമില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്തും പറഞ്ഞു.
നിയമം പിൻവലിക്കുന്നതിനെക്കുറിച്ചല്ലാതെ നിയമത്തെക്കുറിച്ച് സർക്കാരുമായി ഇനിയൊന്നും ചർച്ച ചെയ്യാനില്ലെന്നാണ് ബികെയു നേതാവ് യുദ്ധ് വീർ സിംഗ് പ്രതികരിച്ചത്. തങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ ഇതുവരെ അഞ്ചു ശതമാനം മാത്രമേ സർക്കാർ ചർച്ച ചെയ്തിട്ടുള്ളൂ എന്നും കർഷകനേതാക്കൾ പറഞ്ഞു.
അതേസമയം നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ ഭേദഗതികൾ ആകാമെന്നുമുള്ള മുൻനിലപാട് ആവർത്തിക്കുകയാണ് സർക്കാർ ചെയ്തത്. നിയമങ്ങളുടെ വ്യവസ്ഥകൾ തിരിച്ചു ചർച്ച ചെയ്യാമെന്നുമുള്ള സർക്കാരിന്റെ നിർദേശം തള്ളിയ കർഷകർ നിയമം പിൻവലിക്കുകയല്ലാതെ മറ്റൊരു പോംവഴിക്കും വഴങ്ങില്ലെന്നു വ്യക്തമാക്കി.
നിയമങ്ങൾ പിൻവലിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒറ്റ വാക്കിൽ സർക്കാർ ഉത്തരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. മിനിമം താങ്ങുവില നിയമത്തിലൂടെ ഉറപ്പുനൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പു നൽകാമെന്നു മാത്രമാണ് ഇതുവരെയുള്ള ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ചർച്ചയിൽ കർഷകർക്കായി ലംഗാറിൽനിന്നെത്തിയ ഭക്ഷണം പങ്കിട്ടു കഴിക്കാനെത്തിയ മന്ത്രിമാർ കഴിഞ്ഞദിവസം മാറിനിന്നു. ചർച്ചയുടെ ഇടവേളയിൽ തങ്ങൾക്കുള്ള ഭക്ഷണം കർഷകർ കഴിക്കാനിറങ്ങിയപ്പോൾ അടച്ചിട്ട മുറിയിൽ മന്ത്രിമാർ കൂടിയാലോചന നടത്തി.
ചർച്ചയുടെ തുടക്കത്തിൽ മിനിമം താങ്ങുവില സംബന്ധിച്ചു സംസാരിക്കാമെന്ന സർക്കാർ നിർദേശം കർഷകർ തള്ളി. ഒടുവിൽ ആറുമണിക്കുശേഷം വീണ്ടും കാണാമെന്ന ഉറപ്പിൽ ചർച്ച പിരിയുകയായിരുന്നു. തങ്ങൾ കൂടുതൽ കൂടിയാലോചനകൾ നടത്തി എട്ടാം തീയതി വരാം എന്നാണു ചർച്ചയിൽ പങ്കെടുത്ത കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവർ പറഞ്ഞത്.
നിയമങ്ങൾ പിൻവലിക്കുകയും മിനിമം താങ്ങുവിലയിൽ നിയമപ്രകാരം ഉറപ്പു ലഭിക്കുകയും ചെയ്തില്ലെങ്കിൽ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ മുന്നറിയിപ്പു നൽകി. കടുത്ത ശൈത്യത്തിലും ഡൽഹിയിൽ രണ്ടു ദിവസമായി തുടരുന്ന മഴയിലും സമരം തുടരുന്ന കർഷകർ ആത്മവീര്യം ഒരു തരിപോലും ചോരാതെ സമരത്തിൽ ഉറച്ചുനിൽക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഷോപ്പിംഗ് മാളുകളും പെട്രോൾ പന്പുകളും അടപ്പിക്കുമെന്നും കർഷകർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.