തിരുവനന്തപുരം: വാക്കു തർക്കത്തിനിടെ തിരുവനന്തപുരത്തുമധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണൻ (57) ആണു മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ പോത്തൻകോട് വച്ചുണ്ടായ തർക്കത്തെ തുടർന്നാണു രാധാകൃഷ്ണനു വെട്ടേറ്റത്. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ റോഡരികിൽ രക്തം വാർന്നു കിടക്കുന്നതു കണ്ട വഴിയാത്രക്കാരനാണു പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് രാധാകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴോടെ മരിച്ചു.
സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പോത്തൻകോട് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ പോത്തൻകോട് വച്ചുണ്ടായ തർക്കത്തെ തുടർന്നാണു രാധാകൃഷ്ണനു വെട്ടേറ്റത്. കാലിൽ വെട്ടേറ്റ രാധാകൃഷ്ണൻ റോഡരികിൽ രക്തം വാർന്നു കിടക്കുന്നതു കണ്ട വഴിയാത്രക്കാരനാണു പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് രാധാകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴോടെ മരിച്ചു.
സുഹൃത്തായ അനിലാണ് തന്നെ വെട്ടിയതെന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാധാകൃഷ്ണൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പോത്തൻകോട് പോലീസ് പറഞ്ഞു.