റിയാദ്: മൂന്നര വർഷത്തിനു ശേഷം സൗദി ഖത്തര്‍ അതിര്‍ത്തി തുറന്നു. ഖത്തറിലേക്കുള്ള കര, വ്യോമ, നാവിക പാതകള്‍ തുറക്കുമെന്നാണ് സൗദി അറേബ്യ അറിയിച്ചത്. ജിസിസി ഉച്ചകോടി സൗദി അറേബ്യയില്‍ ചേരാനിരിക്കെയാണ് നിര്‍ണായക തീരുമാനം.
കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2017 ജൂണില്‍ പ്രഖ്യാപിച്ച ഖത്തര്‍ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് അതിര്‍ത്തി തുറക്കുന്നത്.
2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.
കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2017 ജൂണില്‍ പ്രഖ്യാപിച്ച ഖത്തര്‍ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് അതിര്‍ത്തി തുറക്കുന്നത്.
2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.