ലണ്ടൻ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ മൂന്നാം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ ഘട്ടത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി പകുതി വരെയാണ് സമ്പൂർണ ലോക്ഡൗൺ. രാജ്യത്തെ എല്ലാ സ്കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും പറഞ്ഞ പ്രധാനമന്ത്രി പുതിയ കോവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
കാര്യങ്ങൾ സർക്കാർ പദ്ധതികളനുസരിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഫെബ്രുവരി പകുതിയോടെ സ്കൂളുകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് 2,713,563 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 75,431 പേർ മരണപ്പെടുകയും ചെയ്തു.
കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നും പറഞ്ഞ പ്രധാനമന്ത്രി പുതിയ കോവിഡ് വൈറസ് വളരെയേറെ സൂക്ഷിക്കേണ്ട ഒന്നാണെന്നും വ്യക്തമാക്കി. രാജ്യത്തെ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
കാര്യങ്ങൾ സർക്കാർ പദ്ധതികളനുസരിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഫെബ്രുവരി പകുതിയോടെ സ്കൂളുകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് 2,713,563 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 75,431 പേർ മരണപ്പെടുകയും ചെയ്തു.