കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസ് നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിലാണ് നിർദേശം.
ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യംചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ്, ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കിയത്.
ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്.
എന്നാല്‍ സ്വര്‍ണക്കടത്ത് പ്രതികളുമായി ചേര്‍ത്തു തനിക്കെതിരേ ആരോപണം ഉയര്‍ന്ന സമയത്തു തന്നെ ഇതിനെതിരേ സ്പീക്കര്‍ രംഗത്തു വന്നിരുന്നു. ഒരു തരത്തിലും സ്വര്‍ണക്കടത്തില്‍ പങ്കാളിയാകുകയോ പ്രതികളെ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്.
സ്വര്‍ണക്കടത്ത് കേസില്‍ വിദേശബന്ധവും ഡോളര്‍ ബന്ധവും അന്വേഷിക്കുന്ന അവസരത്തിലാണ് കസ്റ്റംസ് സ്പീക്കറുമായിട്ടുള്ള ബന്ധവും അന്വേഷിക്കുന്നത്. പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കസ്റ്റംസിന്റെ അന്വേഷണം സ്പീക്കറിലേക്കും നീളുന്നത്.
ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യംചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ്, ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കിയത്.
ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്.
എന്നാല്‍ സ്വര്‍ണക്കടത്ത് പ്രതികളുമായി ചേര്‍ത്തു തനിക്കെതിരേ ആരോപണം ഉയര്‍ന്ന സമയത്തു തന്നെ ഇതിനെതിരേ സ്പീക്കര്‍ രംഗത്തു വന്നിരുന്നു. ഒരു തരത്തിലും സ്വര്‍ണക്കടത്തില്‍ പങ്കാളിയാകുകയോ പ്രതികളെ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്.
സ്വര്‍ണക്കടത്ത് കേസില്‍ വിദേശബന്ധവും ഡോളര്‍ ബന്ധവും അന്വേഷിക്കുന്ന അവസരത്തിലാണ് കസ്റ്റംസ് സ്പീക്കറുമായിട്ടുള്ള ബന്ധവും അന്വേഷിക്കുന്നത്. പ്രതികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കസ്റ്റംസിന്റെ അന്വേഷണം സ്പീക്കറിലേക്കും നീളുന്നത്.