തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം സംസ്കരിച്ചു. കായംകുളത്തെ വീട്ടുവളപ്പിൽ വച്ചായിരുന്നു സംസ്കാരം.
നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നത്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ അർക്കും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല.
അതേസമയം അനിൽ പനച്ചൂരാന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. മരണം ഹൃദയസ്തംഭനം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ വിലയിരുത്തൽ. വിശദമായ റിപ്പോർട്ട് പോലീസിന് വരും ദിവസങ്ങളിൽ ലഭിക്കും.
ഞായറാഴ്ചയാണ് അനിൽ പനച്ചൂരാൻ വീട്ടിൽ കുഴഞ്ഞുവീഴുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തത്. കോവിഡ് ബാധിതനായിരുന്നു. പിന്നീട് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് പോലീസിൽ പരാതി നൽകി. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നത്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ അർക്കും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല.
അതേസമയം അനിൽ പനച്ചൂരാന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. മരണം ഹൃദയസ്തംഭനം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ വിലയിരുത്തൽ. വിശദമായ റിപ്പോർട്ട് പോലീസിന് വരും ദിവസങ്ങളിൽ ലഭിക്കും.
ഞായറാഴ്ചയാണ് അനിൽ പനച്ചൂരാൻ വീട്ടിൽ കുഴഞ്ഞുവീഴുകയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തത്. കോവിഡ് ബാധിതനായിരുന്നു. പിന്നീട് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് പോലീസിൽ പരാതി നൽകി. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.