തൃശൂർ: കേരള ലോട്ടറിയുടെ കുത്തകയ്ക്ക് വെല്ലുവിളിയുമായി നാഗാലാൻഡ് ലോട്ടറി വരുന്നു. ഹൈക്കോടതി അനുമതി നൽകിയതോടെ ഈ മാസം പകുതിയോടെത്തന്നെ നാഗാലാൻഡ് ലോട്ടറികൾ കേരളത്തിൽ എത്തുമെന്നാണു വിവരം. നാഗാലാൻഡ് ലോട്ടറിക്കു പിറകേ, മറ്റു സംസ്ഥാനങ്ങളിലെ ലോട്ടറികളും കേരളത്തിലെത്തും. ഇതു സംസ്ഥാന സർക്കാരിന്റെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.
കൂടുതൽ ആകർഷകമായ സമ്മാനങ്ങളും ഏജന്റുമാർക്കു കൂടുതൽ കമ്മീഷനും നൽകുന്നുണ്ടെന്നതാണ് നാഗാലാൻഡ് ലോട്ടറിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്. 40 രൂപയാണ് കേരള ലോട്ടറിയുടെ വില. എന്നാൽ നാഗാലാൻഡ് ലോട്ടറി ടിക്കറ്റിനു 30 രൂപയേയുള്ളൂ. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമെന്നാണ് നാഗാലാൻഡ് ലോട്ടറി വ്യാപാരത്തിനു തയാറെടുക്കുന്നവർ പറയുന്നത്.
എന്നാൽ കൂടുതൽ ആകർഷകമായ ഒന്നും നാഗാലാൻഡ് ലോട്ടറിയിൽ ഇല്ലെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട്. കേരള ലോട്ടറി കൂടുതൽ ആകർഷകമാക്കും. നാഗാലാൻഡ് ലോട്ടറി വിൽക്കാൻ അനുമതി നൽകിക്കൊണ്ട് കഴിഞ്ഞ 30ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കേരളത്തിൽ അന്യ സംസ്ഥാന ലോട്ടറികൾ നിരോധിച്ചത്. ഇതര സംസ്ഥാന ലോട്ടറികൾക്കു കേരളത്തിൽ 28 ശതമാനം ജിഎസ്ടി ചുമത്തിയാണ് പ്രധാനമായും ചെറുത്തത്.
ഏതാനും മാസം മുന്പ് കേന്ദ്ര ജിഎസ്ടി കൗണ്സിൽ എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും ജിഎസ്ടി 28 ശതമാനമാക്കി ഏകീകരിച്ചു. ഇതോടെ അന്യ സംസ്ഥാന ലോട്ടറികൾക്കു കേരളത്തിൽ വിപണി തുറന്ന അവസ്ഥയായി.
ഓരോ ദിവസവും ഓരോ കോടി ടിക്കറ്റുകളാണ് കേരള ലോട്ടറി വിൽക്കുന്നത്. 7.92 കോടി ടിക്കറ്റുകളാണ് ആഴ്ചയിൽ വിൽക്കുന്നത്. 2018- 19 ൽ 9,276 കോടി രൂപയാണ് വരുമാനം. 1,673 കോടി രൂപയാണ് ലാഭം.
നാഗാലാൻഡ് ലോട്ടറി അടക്കമുള്ള ഇതര സംസ്ഥാന ലോട്ടറികൾ എത്തിയാൽ കേരളത്തിന്റെ പ്രധാന വരുമാനം കുറയുമെന്നാണ് ആശങ്ക. ജിഎസ്ടി ഇനത്തിലുള്ള വരുമാനം കിട്ടുമെങ്കിലും ആദായം കുറയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
കൂടുതൽ ആകർഷകമായ സമ്മാനങ്ങളും ഏജന്റുമാർക്കു കൂടുതൽ കമ്മീഷനും നൽകുന്നുണ്ടെന്നതാണ് നാഗാലാൻഡ് ലോട്ടറിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നത്. 40 രൂപയാണ് കേരള ലോട്ടറിയുടെ വില. എന്നാൽ നാഗാലാൻഡ് ലോട്ടറി ടിക്കറ്റിനു 30 രൂപയേയുള്ളൂ. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമെന്നാണ് നാഗാലാൻഡ് ലോട്ടറി വ്യാപാരത്തിനു തയാറെടുക്കുന്നവർ പറയുന്നത്.
എന്നാൽ കൂടുതൽ ആകർഷകമായ ഒന്നും നാഗാലാൻഡ് ലോട്ടറിയിൽ ഇല്ലെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ നിലപാട്. കേരള ലോട്ടറി കൂടുതൽ ആകർഷകമാക്കും. നാഗാലാൻഡ് ലോട്ടറി വിൽക്കാൻ അനുമതി നൽകിക്കൊണ്ട് കഴിഞ്ഞ 30ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കേരളത്തിൽ അന്യ സംസ്ഥാന ലോട്ടറികൾ നിരോധിച്ചത്. ഇതര സംസ്ഥാന ലോട്ടറികൾക്കു കേരളത്തിൽ 28 ശതമാനം ജിഎസ്ടി ചുമത്തിയാണ് പ്രധാനമായും ചെറുത്തത്.
ഏതാനും മാസം മുന്പ് കേന്ദ്ര ജിഎസ്ടി കൗണ്സിൽ എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും ജിഎസ്ടി 28 ശതമാനമാക്കി ഏകീകരിച്ചു. ഇതോടെ അന്യ സംസ്ഥാന ലോട്ടറികൾക്കു കേരളത്തിൽ വിപണി തുറന്ന അവസ്ഥയായി.
ഓരോ ദിവസവും ഓരോ കോടി ടിക്കറ്റുകളാണ് കേരള ലോട്ടറി വിൽക്കുന്നത്. 7.92 കോടി ടിക്കറ്റുകളാണ് ആഴ്ചയിൽ വിൽക്കുന്നത്. 2018- 19 ൽ 9,276 കോടി രൂപയാണ് വരുമാനം. 1,673 കോടി രൂപയാണ് ലാഭം.
നാഗാലാൻഡ് ലോട്ടറി അടക്കമുള്ള ഇതര സംസ്ഥാന ലോട്ടറികൾ എത്തിയാൽ കേരളത്തിന്റെ പ്രധാന വരുമാനം കുറയുമെന്നാണ് ആശങ്ക. ജിഎസ്ടി ഇനത്തിലുള്ള വരുമാനം കിട്ടുമെങ്കിലും ആദായം കുറയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.