തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം. എം. ഉമ്മർ എംഎൽഎയാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്. എട്ടാം തീയതി ആരംഭിക്കുന്ന 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് മുന്നോടിയായി സ്പീക്കറെ നീക്കണമെന്നാണ് ആവശ്യം.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്തെത്തിയത്. സമാന ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ നോട്ടീസ് തള്ളിയിരുന്നു.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടിനൊപ്പമാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് പ്രതിപക്ഷം ആദ്യം നല്‍കിയത്. 14 ദിവസം മുന്‍പേ നോട്ടിസ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് അന്ന് തള്ളിയത്. ഇന്ന് നോട്ടിസ് നല്കിയതിനാല് ഇതു പരിഗണിക്കാന്‍ ഈ മാസം 28 വരെ സമയമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറെ നീക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്തെത്തിയത്. സമാന ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ നോട്ടീസ് തള്ളിയിരുന്നു.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടിനൊപ്പമാണ് സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസ് പ്രതിപക്ഷം ആദ്യം നല്‍കിയത്. 14 ദിവസം മുന്‍പേ നോട്ടിസ് നല്‍കണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് അന്ന് തള്ളിയത്. ഇന്ന് നോട്ടിസ് നല്കിയതിനാല് ഇതു പരിഗണിക്കാന്‍ ഈ മാസം 28 വരെ സമയമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.