ചെന്നൈ: കോവിഡ് പ്രതിസന്ധിക്കിടെ തീയറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ജനുവരി 11 മുതൽ തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന് മുന്നോടിയായാണ് സർക്കാർ തീരുമാനം അറിയിച്ചത്. നിലവിൽ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചാണ് തമിഴ്നാട്ടിൽ തീയറ്റർ പ്രവർത്തിക്കുന്നത്.
കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ ഈ നിയന്ത്രണം നീക്കണമെന്ന് തീയറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതോടെ പൊങ്കല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് നൂറ് ശതമാനം സീറ്റുകളിലും കാണികളെ ഇരുത്താന്‍ തീയറ്ററുകള്‍ക്ക് കഴിയും.
കോവിഡില്‍ തകര്‍ന്ന തീയറ്റര്‍ വ്യവസായത്തിന് ഇത് ഗുണകരമാവുമെന്നാണ് തീയറ്റര്‍ ഉടമകളുടെ പ്രതികരണം. എന്നാല്‍ കോവിഡ് ഉയര്‍ത്തുന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ്ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്നുണ്ട്. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ, ആന്‍ഡ്രിയ എന്നിവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന് മുന്നോടിയായാണ് സർക്കാർ തീരുമാനം അറിയിച്ചത്. നിലവിൽ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചാണ് തമിഴ്നാട്ടിൽ തീയറ്റർ പ്രവർത്തിക്കുന്നത്.
കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ ഈ നിയന്ത്രണം നീക്കണമെന്ന് തീയറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ മാനദണ്ഡം മറികടന്നാണ് തമിഴ്നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതോടെ പൊങ്കല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് നൂറ് ശതമാനം സീറ്റുകളിലും കാണികളെ ഇരുത്താന്‍ തീയറ്ററുകള്‍ക്ക് കഴിയും.
കോവിഡില്‍ തകര്‍ന്ന തീയറ്റര്‍ വ്യവസായത്തിന് ഇത് ഗുണകരമാവുമെന്നാണ് തീയറ്റര്‍ ഉടമകളുടെ പ്രതികരണം. എന്നാല്‍ കോവിഡ് ഉയര്‍ത്തുന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ്ക്കൊപ്പം വിജയ് സേതുപതിയും വേഷമിടുന്നുണ്ട്. രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ, ആന്‍ഡ്രിയ എന്നിവരും സിനിമയിൽ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.