+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒത്തുപോകുന്നില്ല; മന്ത്രി ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം മുതിർന്ന അംഗവുമായ എം.പ്രകാശൻ മാസ്റ്ററെ സ്ഥാനത്ത് നിന്നും മാറ്റി. പാർട്ടി സംസ്ഥാ
ഒത്തുപോകുന്നില്ല; മന്ത്രി ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം മുതിർന്ന അംഗവുമായ എം.പ്രകാശൻ മാസ്റ്ററെ സ്ഥാനത്ത് നിന്നും മാറ്റി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം.

പാർട്ടി ചുമതലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതെന്നാണ് സിപിഎം വിശദീകരണമെങ്കിലും മന്ത്രിയുമായി നിലനിന്ന തർക്കമാണ് സ്ഥാനചലനത്തിന് കാരണമെന്നാണ് വിവരം.

ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട് രാജിവയ്ക്കേണ്ടി വന്ന ജയരാജൻ രണ്ടാമത് മന്ത്രിസ്ഥാനത്തേക്ക് എത്തിയപ്പോഴാണ് പാർട്ടി പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത്. മന്ത്രിയുമായി അദ്ദേഹത്തിന് വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

വകുപ്പിൽ രണ്ടു അധികാര ധ്രുവങ്ങൾ രൂപപ്പെട്ടുവെന്ന് പരാതി ഉയർന്നതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം ദുരമുള്ളപ്പോൾ മുതിർന്ന പാർട്ടി അംഗത്തിന് സ്ഥാനചലനമുണ്ടാകുന്നത്.
More in Latest News :