ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന് നിരവധിപേർ മരിച്ച സംഭവത്തിൽ ജൂനിയർ എൻജിനിയർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. അപകടത്തിൽ ഇതുവരെ 25 പേർ മരിച്ചു. 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ ഗാസിയാബാദിലെ ആശുപത്രിയിലേക്കു മറ്റി.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ, എഡിജിപി എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഞായറാഴ്ച മുറാദ്നഗര്‍ സിറ്റിയിലാണ് അപകടം സംഭവിച്ചത്. ശ്മശാനത്തിന്റെ പ്രധാനഹാളിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ, എഡിജിപി എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്.
ഞായറാഴ്ച മുറാദ്നഗര്‍ സിറ്റിയിലാണ് അപകടം സംഭവിച്ചത്. ശ്മശാനത്തിന്റെ പ്രധാനഹാളിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്.