+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണ്ണാർക്കാട്ട് വനംവകുപ്പ് കെണിയിൽ പുലി കുടുങ്ങി

പാലക്കാട്: മണ്ണാർക്കാട് പൊതുവാപ്പാടത്ത് വനംവകുപ്പിന്‍റെ കെണിയിൽ പുള്ളിപ്പുലി കുടുങ്ങി. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്
മണ്ണാർക്കാട്ട് വനംവകുപ്പ് കെണിയിൽ പുലി കുടുങ്ങി
പാലക്കാട്: മണ്ണാർക്കാട് പൊതുവാപ്പാടത്ത് വനംവകുപ്പിന്‍റെ കെണിയിൽ പുള്ളിപ്പുലി കുടുങ്ങി. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് വനംവകുപ്പ് കൂടി സ്ഥാപിച്ചത്. ഇന്ന് പുലർച്ചെയാണ് നാല് വയസുള്ള പുലി കെണിയിൽ കുടുങ്ങിയത്.

മേക്കളപ്പാറ, പൊതുവാപ്പാടം, കണ്ടമംഗലം പ്രദേശത്ത് ദിവസങ്ങളായി പുലിയുടെ ശല്യമുണ്ടായിരുന്നു. നിരവധി ആടുകളെയും വളർത്തുനായ്ക്കളെയും പുലി ആഹാരമാക്കി. പ്രദേശത്തെ റബർ ടാപ്പിംഗ് തൊഴിലാളികളും പുലിയെ കണ്ടിരുന്നു. ഇതോടെയാണ് വനംവകുപ്പ് കെണിയൊരുക്കിയത്. നായയെ കൂട്ടിൽ കെട്ടിയായിരുന്നു കെണി.

പുലിയെ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസ് പരിസരത്തേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം പുലിയെ ഉൾവനത്തിൽ തുറന്നുവിടും. അതേസമയം പ്രദേശത്ത് കണ്ട പുലിയല്ല കെണിയിൽ വീണതെന്നാണ് നാട്ടുകാർ പറയുന്നത്.
More in Latest News :