ബെയ്ജിംഗ്: ലോകത്തെ അതിസമ്പന്നരിൽ പ്രമുഖനും ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകനുമായ ജാക്ക്മായെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. ചൈനീസ് സർക്കാരിനെ വിമർശിച്ച് ജാക്ക്മാ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാനില്ലെന്ന അഭ്യൂഹങ്ങൾ പടരുന്നത്.
സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ജാക്ക്മായുടെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ജാക്ക് മാ താഴോട്ട് പോയിരുന്നു. ആറാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്.
ജാക്ക്മായുടെ തന്നെ പരിപാടിയായ ആഫ്രിക്കന്‍ ബിസിനസ് ഹീറോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി പങ്കെടുക്കാതിരുന്നതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. ആഫ്രിക്കന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ടാലന്റ് ഷോയ്ക്ക് ജാക്ക്മാ നേതൃത്വം നല്‍കിയത്. ഇതില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ കൂടുതലായി പ്രചരിക്കാന്‍ ആരംഭിച്ചത്.
ആലിബാബയുടെ ജഡ്ജിങ് പാനലില്‍ ജാക്ക്മാ അംഗമായിരുന്നു. നവംബറില്‍ അദ്ദേഹത്തെ ഈ സ്ഥാനത്തു നിന്നും മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രവും നീക്കം ചെയ്തിരുന്നു.
ചൈനീസ് സർക്കാരിനെ വിമർശിച്ച് ഒക്ടോബറിലാണ് ജാക്ക്മാ പരാമർശം നടത്തിയത്. നൂനതനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയിലെ നിയന്ത്രണ സംവിധാനം നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നും ഇതിനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ജാക്ക്മായുടെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ജാക്ക് മാ താഴോട്ട് പോയിരുന്നു. ആറാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്.
ജാക്ക്മായുടെ തന്നെ പരിപാടിയായ ആഫ്രിക്കന്‍ ബിസിനസ് ഹീറോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി പങ്കെടുക്കാതിരുന്നതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. ആഫ്രിക്കന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ടാലന്റ് ഷോയ്ക്ക് ജാക്ക്മാ നേതൃത്വം നല്‍കിയത്. ഇതില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ കൂടുതലായി പ്രചരിക്കാന്‍ ആരംഭിച്ചത്.
ആലിബാബയുടെ ജഡ്ജിങ് പാനലില്‍ ജാക്ക്മാ അംഗമായിരുന്നു. നവംബറില്‍ അദ്ദേഹത്തെ ഈ സ്ഥാനത്തു നിന്നും മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രവും നീക്കം ചെയ്തിരുന്നു.
ചൈനീസ് സർക്കാരിനെ വിമർശിച്ച് ഒക്ടോബറിലാണ് ജാക്ക്മാ പരാമർശം നടത്തിയത്. നൂനതനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയിലെ നിയന്ത്രണ സംവിധാനം നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നും ഇതിനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.