ജയ്പുർ: രാജസ്ഥാനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ട, ബാരന്, ത്സാലാവാഡ് തുടങ്ങിയ ഇടങ്ങളിലായി ഇരുന്നൂറ്റമ്പതോളം കാക്കളാണ് കൂട്ടമായി ചത്തുവീണത്. ഇതില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ കാക്കകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടർന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലായി കണ്ട്രോള് റൂമുകള്‍ സജ്ജീകരിച്ചുവരികയാണിപ്പോള്. വളരെ ഗൗരവതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഏവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
ഡിസംബര്‍ 25നാണ് പലയിടങ്ങളിലായി കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണതായി ശ്രദ്ധയില്‍ പെട്ടത്.
ഇതോടെ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലായി കണ്ട്രോള് റൂമുകള്‍ സജ്ജീകരിച്ചുവരികയാണിപ്പോള്. വളരെ ഗൗരവതരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഏവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
ഡിസംബര്‍ 25നാണ് പലയിടങ്ങളിലായി കാക്കകള്‍ കൂട്ടത്തോടെ ചത്തുവീണതായി ശ്രദ്ധയില്‍ പെട്ടത്.