ന്യൂഡൽഹി: കോവിഡ് വാക്സിന് അനുമതി നൽകിയത് രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ രണ്ടുവാക്സിനുകളും ഇന്ത്യയിൽ നിർമിച്ചതാണെന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നാണു പ്രധാനമന്ത്രി റഞ്ഞത്. സ്വാശ്രയ ഇന്ത്യയെന്ന സ്വപ്നത്തിലേക്കുള്ള ശാസ്ത്രസമൂഹത്തിന്റെ കുതിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് വാക്സിന്റെ ഉപയോഗത്തിനു ഡ്രഗ്സ് കണ്ട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണു നൽകിയിരിക്കുന്നത്. ഡിസിജിഐയുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്സിൻ വിതരണം ചെയ്യാനാകും.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനു പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിൻ.
വിദഗ്ധ സമിതി വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയതോടെ ഡിസിജിഐ അന്തിമ അനുമതി നൽകുകയും സർക്കാർ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ പ്രസന്േറഷൻ വെള്ളിയാഴ്ച വിദഗ്ധ സമിതിക്കു മുന്പാകെ നടത്തിയിരുന്നു.
ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണു ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു തന്നെ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഇവരുടെ ക്ലിനിക്കൽ പരീക്ഷണം ഉൾപ്പെടെ വിവരങ്ങൾ പരിശോധിച്ച ശേഷം ശിപാർശ ചെയ്യുകയായിരുന്നു.
വിശദീകരണങ്ങൾ നൽകുന്നതിനു സമയം തേടിയതിനാൽ ഫൈസർ വാക്സിന് അംഗീകാരം നൽകുന്നതു വൈകുമെന്നാണു സൂചന. സൈഡസ് കാഡിലയുടെ സൈകോവ്ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിർമിക്കുന്ന റഷ്യയുടെ സ്ഫുട്നിക് അഞ്ച് എന്നീ വാക്സിനുകളും അനുമതി കാക്കുകയാണ്.
രാജ്യത്ത് കോവിഡ് വാക്സിന്റെ ഉപയോഗത്തിനു ഡ്രഗ്സ് കണ്ട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണു നൽകിയിരിക്കുന്നത്. ഡിസിജിഐയുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്സിൻ വിതരണം ചെയ്യാനാകും.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനു പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാകും കോവാക്സിൻ.
വിദഗ്ധ സമിതി വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയതോടെ ഡിസിജിഐ അന്തിമ അനുമതി നൽകുകയും സർക്കാർ വാക്സിൻ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ പ്രസന്േറഷൻ വെള്ളിയാഴ്ച വിദഗ്ധ സമിതിക്കു മുന്പാകെ നടത്തിയിരുന്നു.
ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണു ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു തന്നെ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ഇവരുടെ ക്ലിനിക്കൽ പരീക്ഷണം ഉൾപ്പെടെ വിവരങ്ങൾ പരിശോധിച്ച ശേഷം ശിപാർശ ചെയ്യുകയായിരുന്നു.
വിശദീകരണങ്ങൾ നൽകുന്നതിനു സമയം തേടിയതിനാൽ ഫൈസർ വാക്സിന് അംഗീകാരം നൽകുന്നതു വൈകുമെന്നാണു സൂചന. സൈഡസ് കാഡിലയുടെ സൈകോവ്ഡി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നിർമിക്കുന്ന റഷ്യയുടെ സ്ഫുട്നിക് അഞ്ച് എന്നീ വാക്സിനുകളും അനുമതി കാക്കുകയാണ്.