തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനമെന്ന് കണ്ടെത്തി. ദേവ് എഡ്യുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനമാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്.
ഇതിന് ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട്ട് പ്രവർത്തിക്കുന്ന എഡ്യുക്കേഷൻ ഗൈഡൻസ് സെന്റർ എന്ന സ്ഥാപനമാണ്. മുംബൈയിലുള്ള ഡോ. ബാബ സാഹിബ് സർവകലാശാലയുടെ സർട്ടിഫിക്കറ്റാണ് സ്വപ്ന സമ്പാദിച്ചത്. ഇതിനായി ഒരു ലക്ഷം രൂപയും സ്വപ്ന ചെലവഴിച്ചു.
ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന സ്പേസ് പാർക്കിൽ ജോലി നേടിയത്.
ഇതിന് ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട്ട് പ്രവർത്തിക്കുന്ന എഡ്യുക്കേഷൻ ഗൈഡൻസ് സെന്റർ എന്ന സ്ഥാപനമാണ്. മുംബൈയിലുള്ള ഡോ. ബാബ സാഹിബ് സർവകലാശാലയുടെ സർട്ടിഫിക്കറ്റാണ് സ്വപ്ന സമ്പാദിച്ചത്. ഇതിനായി ഒരു ലക്ഷം രൂപയും സ്വപ്ന ചെലവഴിച്ചു.
ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന സ്പേസ് പാർക്കിൽ ജോലി നേടിയത്.