ചെന്നൈ: അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മുമായുള്ള ധാരണാ നീക്കത്തിൽനിന്ന് ഡിഎംകെ പിൻമാറി. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ എതിർപ്പ് ഉയർത്തിനെത്തുടർന്നാണു നടപടി.
ഈ മാസം ആറിനു ചെന്നൈയിൽ നടക്കുന്ന മുസ്ലിം സംഘടനകളുടെ യോഗത്തിലേക്കു ഒവൈസിയെ ക്ഷണിച്ചിട്ടില്ലെന്നു ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവ് ഡോ.ഡി. മസ്താൻ അറിയിച്ചു. ഡിഎംകെയുടെ ക്ഷണം സ്വീകരിച്ച് ഒവൈസി യോഗത്തിൽ പങ്കെടുക്കുമെന്ന് എഐഎംഐഎം നേതാക്കൾ അറിയിച്ചതിനു പിന്നാലെയാണു ഡിഎംകെ മലക്കം മറിഞ്ഞത്.
എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് വക്കീൽ അഹമ്മദിനൊപ്പം മസ്താൻ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തി ഒവൈസിയെ കണ്ടിരുന്നു. സന്ദർശനത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവരികയും ചെയ്തു.
ഒവൈസിയുടെ എഐഎംഐഎം തമിഴ്നാട്ടിൽ 25 സീറ്റുകളിൽ മത്സരിക്കുമെന്നു പാർട്ടി നേതാക്കളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ വന്നിരുന്നു. കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി എഐഎംഐഎം സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഈ മാസം ആറിനു ചെന്നൈയിൽ നടക്കുന്ന മുസ്ലിം സംഘടനകളുടെ യോഗത്തിലേക്കു ഒവൈസിയെ ക്ഷണിച്ചിട്ടില്ലെന്നു ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവ് ഡോ.ഡി. മസ്താൻ അറിയിച്ചു. ഡിഎംകെയുടെ ക്ഷണം സ്വീകരിച്ച് ഒവൈസി യോഗത്തിൽ പങ്കെടുക്കുമെന്ന് എഐഎംഐഎം നേതാക്കൾ അറിയിച്ചതിനു പിന്നാലെയാണു ഡിഎംകെ മലക്കം മറിഞ്ഞത്.
എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് വക്കീൽ അഹമ്മദിനൊപ്പം മസ്താൻ കഴിഞ്ഞ ദിവസം ഹൈദരാബാദിലെത്തി ഒവൈസിയെ കണ്ടിരുന്നു. സന്ദർശനത്തിന്റെ വിഡിയോ ദൃശ്യം പുറത്തുവരികയും ചെയ്തു.
ഒവൈസിയുടെ എഐഎംഐഎം തമിഴ്നാട്ടിൽ 25 സീറ്റുകളിൽ മത്സരിക്കുമെന്നു പാർട്ടി നേതാക്കളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ വന്നിരുന്നു. കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി എഐഎംഐഎം സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.