തിരുവനന്തപുരം: ഐഎഫ്എഫ്കെ സംഘാടനം സംബന്ധിച്ച വിവാദങ്ങൾ തള്ളി മന്ത്രി എ.കെ. ബാലൻ. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തിയെന്ന ദുഷ്പേര് ഒഴിവാക്കാനാണു വേദികൾ വർധിപ്പിക്കാൻ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ല. ഐഎഫ്എഫ്കെ നാലിടത്തു നടത്തുന്നതു ശരിയായ തീരുമാനമാണ്. ആളുകൾ കൂടുന്പോൾ കോവിഡ് വ്യാപനമുണ്ടാവും. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തിയെന്ന ദുഷ്പേര് സർക്കാരിനും സാംസ്കാരിക വകുപ്പിനുമുണ്ടാവരുത്. അതുകൊണ്ടാണു നാലിടങ്ങളിലായി മേള സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണ്. അതിൽ ആർക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ല. ഐഎഫ്എഫ്കെ പ്രാദേശിക പ്രദർശനം നടത്താറുണ്ട്. ഇതു പുതിയ സംഭവമല്ല. ഐഎഫ്എഫ്കെ കേന്ദ്രീകരിക്കുന്നത് തിരുവനന്തപുരത്തു മാത്രമെന്നത് തെറ്റായ ധാരണയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ല. ഐഎഫ്എഫ്കെ നാലിടത്തു നടത്തുന്നതു ശരിയായ തീരുമാനമാണ്. ആളുകൾ കൂടുന്പോൾ കോവിഡ് വ്യാപനമുണ്ടാവും. ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തിയെന്ന ദുഷ്പേര് സർക്കാരിനും സാംസ്കാരിക വകുപ്പിനുമുണ്ടാവരുത്. അതുകൊണ്ടാണു നാലിടങ്ങളിലായി മേള സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണ്. അതിൽ ആർക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ല. ഐഎഫ്എഫ്കെ പ്രാദേശിക പ്രദർശനം നടത്താറുണ്ട്. ഇതു പുതിയ സംഭവമല്ല. ഐഎഫ്എഫ്കെ കേന്ദ്രീകരിക്കുന്നത് തിരുവനന്തപുരത്തു മാത്രമെന്നത് തെറ്റായ ധാരണയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.