തൃശൂർ: സ്കൂട്ടർ യാത്രക്കാരിയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സ്ത്രീ അറസ്റ്റിൽ. അങ്കമാലി പാറക്കടവ് പൊന്നാടത്ത് കൊച്ചുത്രേസ്യ (സിപ്സി, 48) യാണ് അറസ്റ്റിലായത്.
അങ്കമാലി ടിബി ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്സി മുന്നിൽ മറ്റൊരു സ്കൂട്ടറിൽ പോയ പെണ്‍കുട്ടിയെ ഇടിച്ചിടുകയായിരുന്നു. തനിക്കു കടന്നു പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തുടർന്ന് ഇവർ പെണ്‍കുട്ടിയെ മർദ്ദിക്കുകയും കഴുത്തിൽപിടിച്ചു ശ്വാസംമുട്ടിക്കുകയും പെണ്‍കുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് സിപ്സിയെ അറസ്റ്റ് ചെയ്തു.
പോലീസ് സ്റ്റേഷനിൽ എത്തിച്ച സിപ്സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവച്ചു. പുരുഷ പോലീസുകാരും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപേരും നോക്കിനിൽക്കെയാണു സിപ്സി സ്വയം വിവസ്ത്രയായത്.
കൊരട്ടി സ്വദേശിയാണ് സിപ്സി. മുന്‍പു വിവാഹം കഴിച്ചിരുന്നതെങ്കിലും ഭർത്താവ് ഉപേക്ഷിച്ചു. ഇപ്പോൾ 20 വയസുകാരനൊപ്പമാണ് താമസിക്കുന്നത്. കഞ്ചാവ് സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സിപ്സിയെന്ന് പോലീസ് പറഞ്ഞു.
അങ്കമാലി ടിബി ജംഗ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്സി മുന്നിൽ മറ്റൊരു സ്കൂട്ടറിൽ പോയ പെണ്‍കുട്ടിയെ ഇടിച്ചിടുകയായിരുന്നു. തനിക്കു കടന്നു പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തുടർന്ന് ഇവർ പെണ്‍കുട്ടിയെ മർദ്ദിക്കുകയും കഴുത്തിൽപിടിച്ചു ശ്വാസംമുട്ടിക്കുകയും പെണ്‍കുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് സിപ്സിയെ അറസ്റ്റ് ചെയ്തു.
പോലീസ് സ്റ്റേഷനിൽ എത്തിച്ച സിപ്സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവച്ചു. പുരുഷ പോലീസുകാരും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപേരും നോക്കിനിൽക്കെയാണു സിപ്സി സ്വയം വിവസ്ത്രയായത്.
കൊരട്ടി സ്വദേശിയാണ് സിപ്സി. മുന്‍പു വിവാഹം കഴിച്ചിരുന്നതെങ്കിലും ഭർത്താവ് ഉപേക്ഷിച്ചു. ഇപ്പോൾ 20 വയസുകാരനൊപ്പമാണ് താമസിക്കുന്നത്. കഞ്ചാവ് സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സിപ്സിയെന്ന് പോലീസ് പറഞ്ഞു.