തിരുവനന്തപുരം: ഓണ്‍ലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. കുറ്റിച്ചൽ നിലമയിൽ വി.എച്ച്. വിനീതി (28) നെയാണുവീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വിനീത് ഓണ്‍ലൈൻ റമ്മി ഉൾപ്പെടെയുള്ള കളികൾ നടത്തിയിരുന്നെന്നും ഇതിലൂടെ 21 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നും ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. വലിയമല ഐഎസ്ആർഒയിൽ താത്കാലിക ജോലിക്കാരനായിരുന്നു വിനീത്.
ലോക്ഡൗണ്‍ കാലത്ത് ജോലിയില്ലാതായി. ഈ ഇടവേളയിലാണു പണമുണ്ടാക്കാൻ ഓണ്‍ലൈൻ റമ്മി ഉൾപ്പെടെയുള്ള പണം ഉപയോഗിച്ചുള്ള കളികളിൽ ഏർപ്പെട്ടത്. ആദ്യം പണം കിട്ടിയിരുന്നെങ്കിലും പിന്നീടു വലിയ തുകകൾ നഷ്ടമായി. ഇതോടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും വലിയ തുകകൾ കടംവാങ്ങിയും ആഭരണങ്ങൾ വാങ്ങി പണയംവച്ചും കളി തുടർന്നു.
ഇതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല. കടം പെരുകിയതോടെ ഒന്നരമാസം മുന്‍പു നാടുവിട്ടു. തുടർന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകി കോട്ടയത്തുനിന്നും കണ്ടെത്തി തിരിച്ചുകൊണ്ടുവരുകയായിരുന്നു.
വിനീത് ഓണ്‍ലൈൻ റമ്മി ഉൾപ്പെടെയുള്ള കളികൾ നടത്തിയിരുന്നെന്നും ഇതിലൂടെ 21 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നെന്നും ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. വലിയമല ഐഎസ്ആർഒയിൽ താത്കാലിക ജോലിക്കാരനായിരുന്നു വിനീത്.
ലോക്ഡൗണ്‍ കാലത്ത് ജോലിയില്ലാതായി. ഈ ഇടവേളയിലാണു പണമുണ്ടാക്കാൻ ഓണ്‍ലൈൻ റമ്മി ഉൾപ്പെടെയുള്ള പണം ഉപയോഗിച്ചുള്ള കളികളിൽ ഏർപ്പെട്ടത്. ആദ്യം പണം കിട്ടിയിരുന്നെങ്കിലും പിന്നീടു വലിയ തുകകൾ നഷ്ടമായി. ഇതോടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും വലിയ തുകകൾ കടംവാങ്ങിയും ആഭരണങ്ങൾ വാങ്ങി പണയംവച്ചും കളി തുടർന്നു.
ഇതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല. കടം പെരുകിയതോടെ ഒന്നരമാസം മുന്‍പു നാടുവിട്ടു. തുടർന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകി കോട്ടയത്തുനിന്നും കണ്ടെത്തി തിരിച്ചുകൊണ്ടുവരുകയായിരുന്നു.