ചണ്ഡിഗഡ്: തിങ്കളാഴ്ച മുതൽ ട്രെയിനുകൾ കടത്തിവിടുമെന്ന് കേന്ദ്ര കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് റെയിൽ ഉപരോധം നടത്തുന്ന പഞ്ചാബിലെ കർഷകർ. കർഷക യൂണിയനുകളും മുഖ്യമന്ത്രി അമരീന്ദർ സിംഗും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
തിങ്കളാഴ്ച രാത്രി മുതൽ 15 ദിവസത്തേക്ക് റെയിൽ ഉപരോധം പിൻവലിച്ചതായി കർഷകർ അറിയിച്ചു. എന്നാൽ കർഷകർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വീണ്ടും ഉപരോധം ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. കർഷകരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി അമരീന്ദർ സിംഗ് സംസ്ഥാനത്തേക്ക് റെയിൽ സർവീസ് പുനരാരംഭിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പഞ്ചാബിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെയുള്ളവയുടെ സർവിസ് റെയിൽവേ നിർത്തിയത്. സംസ്ഥാന സർക്കാരിന് ഇതോടെ 22,000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. ഇന്ത്യൻ റെയിൽവേക്ക് 1,200 കോടി നഷ്ടമുണ്ടായി.
തിങ്കളാഴ്ച രാത്രി മുതൽ 15 ദിവസത്തേക്ക് റെയിൽ ഉപരോധം പിൻവലിച്ചതായി കർഷകർ അറിയിച്ചു. എന്നാൽ കർഷകർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വീണ്ടും ഉപരോധം ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. കർഷകരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി അമരീന്ദർ സിംഗ് സംസ്ഥാനത്തേക്ക് റെയിൽ സർവീസ് പുനരാരംഭിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പഞ്ചാബിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെയുള്ളവയുടെ സർവിസ് റെയിൽവേ നിർത്തിയത്. സംസ്ഥാന സർക്കാരിന് ഇതോടെ 22,000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. ഇന്ത്യൻ റെയിൽവേക്ക് 1,200 കോടി നഷ്ടമുണ്ടായി.