തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയുന്നതിനായി പോലീസിന് കൂടുതൽ അധികാരം നൽകുന്ന ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. പൊലീസ് നിയമ ഭേദഗതിയിലെ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു.
പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ ഇനി പോലീസിന് അറസ്റ്റ് ചെയ്യാം.
പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ച് വർഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. അതേസമയം, ഈ ഭേദഗതി മാധ്യമ സ്വാതന്ത്രത്തിന് വിലങ്ങ് തടിയാകുമെന്ന ആരോപണവും ഉയർന്നിരുന്നു.
പൊലീസ് ആക്ടിൽ 118 (എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപം തടയാൻ വാറന്റ് ഇല്ലാതെ ഇനി പോലീസിന് അറസ്റ്റ് ചെയ്യാം.
പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ച് വർഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. അതേസമയം, ഈ ഭേദഗതി മാധ്യമ സ്വാതന്ത്രത്തിന് വിലങ്ങ് തടിയാകുമെന്ന ആരോപണവും ഉയർന്നിരുന്നു.