വാഷിംഗ്ടൺ ഡിസി: റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായിരുന്ന ജോർജിയയിൽ വീണ്ടും വോട്ടെണ്ണിയപ്പോഴും ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനു തന്നെ ജയം. വോട്ടെണ്ണലിൽ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് ക്രമക്കേട് ആരോപിച്ചതിനെത്തുടർന്ന് അന്പതു ലക്ഷം വോട്ടുകളാണ് വീണ്ടും എണ്ണിയത്.
ആദ്യതവണ എണ്ണിയപ്പോൾ ബൈഡന് 14,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വീണ്ടും എണ്ണിയപ്പോൾ 12,670 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബൈഡൻ ജയിച്ചു. 1992നു ശേഷം ഇതാദ്യമായാണ് ഡെമോക്രാറ്റ് സ്ഥാനാർഥി ഇവിടെ വിജയിക്കുന്നത്. ജോർജിയയിലെ വിജയത്തോടെ ബൈഡന്റെ ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 306 ആയി ഉയർന്നു.
ആദ്യതവണ എണ്ണിയപ്പോൾ ബൈഡന് 14,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വീണ്ടും എണ്ണിയപ്പോൾ 12,670 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബൈഡൻ ജയിച്ചു. 1992നു ശേഷം ഇതാദ്യമായാണ് ഡെമോക്രാറ്റ് സ്ഥാനാർഥി ഇവിടെ വിജയിക്കുന്നത്. ജോർജിയയിലെ വിജയത്തോടെ ബൈഡന്റെ ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 306 ആയി ഉയർന്നു.