ചെന്നൈ: ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതിന് തൊട്ടുപിന്നാലെ എം.കെ സ്റ്റാലിന്റെ മകനും പാർട്ടി യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയിലായിരുന്നു സംഭവം. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ അനുമതിയില്ലാതെ പ്രചാരണം നടത്തിയെന്ന കാരണത്താലാണ് പോലീസ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതിയില്ലായിരുന്നെന്ന് പോലീസ് പറയുന്നു.
പോലീസ് നടപടിക്കെതിരെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി 100 ദിവസത്തെ സംസ്ഥാന പര്യടനമാണ് ഡിഎംകെ ലക്ഷ്യംവയ്ക്കുന്നത്.
കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയിലായിരുന്നു സംഭവം. കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടെ അനുമതിയില്ലാതെ പ്രചാരണം നടത്തിയെന്ന കാരണത്താലാണ് പോലീസ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതിയില്ലായിരുന്നെന്ന് പോലീസ് പറയുന്നു.
പോലീസ് നടപടിക്കെതിരെ ഡിഎംകെ പ്രവർത്തകർ പ്രതിഷേധിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി 100 ദിവസത്തെ സംസ്ഥാന പര്യടനമാണ് ഡിഎംകെ ലക്ഷ്യംവയ്ക്കുന്നത്.