ന്യൂഡൽഹി: പാർട്ടിക്കുള്ളിൽ വിമത ശബ്ദം ഉയർത്തുന്നതിനിടെ വിയോജിപ്പ് പ്രകടിപ്പിച്ചവരെയും ഉൾപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്ന് കമ്മിറ്റികൾ രൂപീകരിച്ചു. ദേശീയ സുരക്ഷ, വിദേശ കാര്യം, സാന്പത്തിക കാര്യ കമ്മിറ്റികളാണ് രൂപീകരിച്ചത്.
മൂന്ന് സമിതികളിലും മുൻ പ്രധാമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉണ്ട്. ഡൽഹി വിട്ട് ഗോവയിലേക്ക് പോകുന്നിന് തൊട്ടു മുൻപായാണ് സോണിയ പുതിയ സമിതികൾക്ക് രൂപം നൽകിയത്.
കോണ്‍ഗ്രസിനുള്ളിൽ അടിമുടി അഴിച്ചു പണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ശശി തരൂർ, ആനന്ദ് ശർമ, ഗുലാം നബി ആസാദ് എന്നിവരും പുതിയ സമിതികളിൽ അംഗങ്ങളായിട്ടുണ്ട്. പ്രത്യേക കണ്‍വീനർമാർ ഉണ്ടെങ്കിലും മൻമോഹൻ സിംഗ് തന്നെയാണ് മൂന്ന് സമിതികളുടെയും അധ്യക്ഷൻ.
മൂന്ന് സമിതികളിലും മുൻ പ്രധാമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉണ്ട്. ഡൽഹി വിട്ട് ഗോവയിലേക്ക് പോകുന്നിന് തൊട്ടു മുൻപായാണ് സോണിയ പുതിയ സമിതികൾക്ക് രൂപം നൽകിയത്.
കോണ്‍ഗ്രസിനുള്ളിൽ അടിമുടി അഴിച്ചു പണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ശശി തരൂർ, ആനന്ദ് ശർമ, ഗുലാം നബി ആസാദ് എന്നിവരും പുതിയ സമിതികളിൽ അംഗങ്ങളായിട്ടുണ്ട്. പ്രത്യേക കണ്‍വീനർമാർ ഉണ്ടെങ്കിലും മൻമോഹൻ സിംഗ് തന്നെയാണ് മൂന്ന് സമിതികളുടെയും അധ്യക്ഷൻ.