ന്യൂഡൽഹി: രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യുപി പോലീസ്. സുപ്രീംകോടതിയിലാണ് യുപി പോലീസ് ഇക്കാര്യം അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന കലാപമുണ്ടാക്കാനാണ് സിദ്ധിഖ് ഹത്രാസിലെത്തിയതെന്നും യുപി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച സിദ്ധിക് കാപ്പന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ യുപി സര്‍ക്കാരിനോടും പോലീസിനോടും സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സിദ്ധിഖിന് അഭിഭാഷകനെ കാണാന്‍ സുപ്രീംകോടതി അനുമതി നല്കി. വക്കാലത്ത് ഒപ്പിടാനും അനുമതി നല്കി. കേസ് വിശദമായി പരിശോധിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന കലാപമുണ്ടാക്കാനാണ് സിദ്ധിഖ് ഹത്രാസിലെത്തിയതെന്നും യുപി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച സിദ്ധിക് കാപ്പന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ യുപി സര്‍ക്കാരിനോടും പോലീസിനോടും സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സിദ്ധിഖിന് അഭിഭാഷകനെ കാണാന്‍ സുപ്രീംകോടതി അനുമതി നല്കി. വക്കാലത്ത് ഒപ്പിടാനും അനുമതി നല്കി. കേസ് വിശദമായി പരിശോധിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.