കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കോട്ടത്തലയ്ക്ക് പോലീസിന്റെ നോട്ടീസ്. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറിയാണ് പ്രദീപ്.
രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യലിനായി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. വിപിന്‍ ലാലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർഗോഡ് ബേക്കലിൽ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തതിനുശേഷം കാസർഗോഡ് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോൺ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരികെപോയി. ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിലാണ് പ്രദീപ് കാസർഗോഡെത്തിയത്. പിന്നീട് മാസങ്ങൾക്കുശേഷം സെപ്റ്റംബറിലാണ് ഭീഷണിക്കത്തുകൾ വിപിൻ ലാലിന് ലഭിക്കുന്നത്
രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യലിനായി ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. വിപിന്‍ ലാലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർഗോഡ് ബേക്കലിൽ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തതിനുശേഷം കാസർഗോഡ് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു.
തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോൺ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരികെപോയി. ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിലാണ് പ്രദീപ് കാസർഗോഡെത്തിയത്. പിന്നീട് മാസങ്ങൾക്കുശേഷം സെപ്റ്റംബറിലാണ് ഭീഷണിക്കത്തുകൾ വിപിൻ ലാലിന് ലഭിക്കുന്നത്