ന്യൂഡൽഹി: റോമാനിയയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്ത് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരു ഡോക്ടറും ഉൾപ്പെടും. ഡോക്ടർക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഡോക്ടറെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഗുരുതര പരിക്കേറ്റ ആറുപേരെ റൊമാനിയൻ നഗരമായ ലാസിയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.
2015ൽ ബുക്കാറസ്റ്റിലെ ഒരു ക്ലബിൽ 65 പേരുടെ മരണത്തിനിടായായ തീപിടിത്തമാണ് രാജ്യത്തുണ്ടായ വലിയ തീപിടിത്തം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്. പരിക്കേറ്റവരിൽ ഒരു ഡോക്ടറും ഉൾപ്പെടും. ഡോക്ടർക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഡോക്ടറെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഗുരുതര പരിക്കേറ്റ ആറുപേരെ റൊമാനിയൻ നഗരമായ ലാസിയിലെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.
2015ൽ ബുക്കാറസ്റ്റിലെ ഒരു ക്ലബിൽ 65 പേരുടെ മരണത്തിനിടായായ തീപിടിത്തമാണ് രാജ്യത്തുണ്ടായ വലിയ തീപിടിത്തം.