ലക്നോ: ഉത്തർപ്രദേശിൽ അനധികൃതമായി പടക്കങ്ങൾ വിറ്റതിന് അറസ്റ്റിലായ ആളെ മോചിപ്പിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി തലേന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരവ് ഉണ്ടായത്. അനധികൃത പടക്കവിൽപ്പനക്കാരന്റെ മകൾക്ക് മധുരവും സമ്മാനങ്ങളും നൽകിയാണ് ഇയാളെ യാത്രയാക്കിയത്.
തന്റെ പിതാവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് പോലീസ് വാനിൽ തലയടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വന്നതോടെയാണ് പടക്കവിൽപ്പനക്കാരന് മോചനത്തിന് വഴിയൊരുങ്ങിയത്.
ബുലന്ദേശ്വറിലെ ഖുർജയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഖുർജയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നിരവധി പേർ പിടിയിലായത്. പോലീസിന്റെ പെരുമാറ്റം വിവേകശൂന്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തന്റെ പിതാവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് പോലീസ് വാനിൽ തലയടിക്കുന്ന പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വന്നതോടെയാണ് പടക്കവിൽപ്പനക്കാരന് മോചനത്തിന് വഴിയൊരുങ്ങിയത്.
ബുലന്ദേശ്വറിലെ ഖുർജയിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഖുർജയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ നിരവധി പേർ പിടിയിലായത്. പോലീസിന്റെ പെരുമാറ്റം വിവേകശൂന്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.