കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി. കമറുദീന് എംഎല്‍എയ്ക്കെതിരെ അന്വേഷണ സംഘം 61 കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍ഗോട്ടെ എട്ടും ചന്തേരയിലെ 53 കേസുകളിലുമാണ് അറസ്റ്റ്.
അതേസമയം, നിക്ഷേപ തട്ടിപ്പില്‍ രണ്ട് കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. നീലേശ്വരം സ്വദേശിനിയും തൃക്കരിപ്പൂര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്.
2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്നാണ് നീലേശ്വരം സ്വദേശിനിയുടെ പരാതി. 2016ല്‍ നിക്ഷേപിച്ച ആറ് ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്നാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ പരാതി.
കേസിലെ മറ്റൊരു മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഇപ്പോള്‍ ഒളിവിലാണ്. അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് സൂചന.
അതേസമയം, നിക്ഷേപ തട്ടിപ്പില്‍ രണ്ട് കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. നീലേശ്വരം സ്വദേശിനിയും തൃക്കരിപ്പൂര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്.
2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്നാണ് നീലേശ്വരം സ്വദേശിനിയുടെ പരാതി. 2016ല്‍ നിക്ഷേപിച്ച ആറ് ലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്നാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ പരാതി.
കേസിലെ മറ്റൊരു മുഖ്യപ്രതി പൂക്കോയ തങ്ങള്‍ ഇപ്പോള്‍ ഒളിവിലാണ്. അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നാണ് സൂചന.