മുംബൈ: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) തടഞ്ഞുവച്ച മുംബൈ ഇന്ത്യൻസിന്റെ ഓൾ റൗണ്ടർ കൃണാൽ പാ്ണ്ഡ്യ പിഴയടച്ച് തടിതപ്പി. താരത്തിന്റെ കൈവശം ഒരു കോടി രൂപയിലേറെ വിലവരുന്ന സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നതിനാലാണ് ഡിആർഐ തടഞ്ഞുവച്ചത്.
ബിസിസിഐ സമ്മാനിച്ച വാച്ചും സ്വന്തമായി വാങ്ങിയ വിലപിടിപ്പുള്ള സ്വർണ മാലകളും താരത്തിന്റെ പക്കലുണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിഴ കൂടാതെ 38 ലക്ഷം രൂപ നികുതിയായി അടയ്ക്കാമെന്ന് കൃണാൽ സമ്മതിച്ചതിനെത്തുടർന്ന് ഡിആർഐ അദ്ദേഹത്തെ വിട്ടയച്ചു.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച താരം ഇനി ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കില്ലെന്നും വ്യക്തമാക്കി.
ബിസിസിഐ സമ്മാനിച്ച വാച്ചും സ്വന്തമായി വാങ്ങിയ വിലപിടിപ്പുള്ള സ്വർണ മാലകളും താരത്തിന്റെ പക്കലുണ്ടായിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിഴ കൂടാതെ 38 ലക്ഷം രൂപ നികുതിയായി അടയ്ക്കാമെന്ന് കൃണാൽ സമ്മതിച്ചതിനെത്തുടർന്ന് ഡിആർഐ അദ്ദേഹത്തെ വിട്ടയച്ചു.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച താരം ഇനി ഇത്തരത്തിലുള്ള സംഭവം ആവർത്തിക്കില്ലെന്നും വ്യക്തമാക്കി.