ഇസ്ലാമാബാദ്: ജയിൽ സെല്ലിലും ശുചിമുറിയിലും അധികൃതർ ക്യാമറകൾ സ്ഥാപിച്ചതായി പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) വൈസ് പ്രസിഡന്റ് മറിയം നവാസ് ഷെരീഫ്. പഞ്ചസാര മിൽ അഴിമതി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞപ്പോൾ ഉണ്ടായ ദുരവസ്ഥ വിവരിക്കുകയായിരുന്നു നവാസ് ഷെരീഫിന്റെ മകളായ മറിയം.
താൻ രണ്ടു തവണ ജയിലിൽ പോയിട്ടുണ്ട്. ജയിലിൽ ഒരു സ്ത്രീ എന്ന നിലയിൽ തന്നെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് വിവരിച്ചാൽ സർക്കാരിന്റെ മുഖം നഷ്ടപ്പെടുമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മറിയം പറഞ്ഞു.
മുറി തകർത്ത് അകത്തുകടന്ന് പിതാവിന്റെ മുന്നിൽനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയും വ്യക്തിപരമായി തന്നെ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിൽ പാക്കിസ്ഥാനിൽ ഒരു സ്ത്രീയം സുരക്ഷിതയല്ലെന്ന് പറയേണ്ടിവരും. സ്ത്രീ പാക്കിസ്ഥാനിലായാലും മറ്റെവിടെയായാലും അവൾ ദുർബലയല്ല- മറിയം കൂട്ടിച്ചേർത്തു.
താൻ രണ്ടു തവണ ജയിലിൽ പോയിട്ടുണ്ട്. ജയിലിൽ ഒരു സ്ത്രീ എന്ന നിലയിൽ തന്നെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് വിവരിച്ചാൽ സർക്കാരിന്റെ മുഖം നഷ്ടപ്പെടുമെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മറിയം പറഞ്ഞു.
മുറി തകർത്ത് അകത്തുകടന്ന് പിതാവിന്റെ മുന്നിൽനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയും വ്യക്തിപരമായി തന്നെ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിൽ പാക്കിസ്ഥാനിൽ ഒരു സ്ത്രീയം സുരക്ഷിതയല്ലെന്ന് പറയേണ്ടിവരും. സ്ത്രീ പാക്കിസ്ഥാനിലായാലും മറ്റെവിടെയായാലും അവൾ ദുർബലയല്ല- മറിയം കൂട്ടിച്ചേർത്തു.