ന്യൂഡൽഹി: പകർപ്പവകാശം ലംഘനം നടത്തിയതിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രൊഫൈൽ ചിത്രം ട്വിറ്റർ നീക്കം ചെയ്തു. ട്വിറ്റർ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ പ്രതികരണത്തെ തുടർന്നാണു നടപടി.
ചിത്രമെടുത്ത ആൾക്കാണ് ചിത്രത്തിൻമേൽ അവകാശം എന്നാണ് ട്വിറ്ററിന്റെ നയം. പകർപ്പവകാശം ലംഘിച്ചതിനെ തുടർന്ന് അടുത്തയിടെ ബിസിസിഐയുടെ ഡിസ്പ്ലേ ചിത്രവും ട്വിറ്റർ നീക്കം ചെയ്തിരുന്നു.
അമിത്ഷായുടെ വെരിഫൈഡ് അക്കൗണ്ടിലെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുന്പോൾ പകർപ്പവകാശം ലംഘിച്ചതിന്റെ പേരിൽ അക്കൗണ്ട് ഡിസ്പ്ലേ ചെയ്യാൻ സാധിക്കില്ലെന്ന സന്ദേശമാണ് വന്നിരുന്നത്. എന്നാൽ, അൽപസമയത്തിന് ശേഷം ഫോട്ടോ അക്കൗണ്ടിൽ തിരിച്ചെത്തുകയും ചെയ്തു.
ട്വിറ്ററിന്റെ ആഗോള നയങ്ങൾക്ക് വിരുദ്ധമായതിനാലാണ് അക്കൗണ്ട് ലോക്ക് ചെയ്തതെന്നും തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും നിലവിൽ വന്നതായും ട്വിറ്റർ വക്താവ് അറിയിച്ചു.
വ്യാഴാഴ്ച ഏറെ നേരം അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രം ഇല്ലായിരുന്നു. പിന്നീട് രാവിലെയാണ് ഇതു പുനസ്ഥാപിച്ചത്.
ചിത്രമെടുത്ത ആൾക്കാണ് ചിത്രത്തിൻമേൽ അവകാശം എന്നാണ് ട്വിറ്ററിന്റെ നയം. പകർപ്പവകാശം ലംഘിച്ചതിനെ തുടർന്ന് അടുത്തയിടെ ബിസിസിഐയുടെ ഡിസ്പ്ലേ ചിത്രവും ട്വിറ്റർ നീക്കം ചെയ്തിരുന്നു.
അമിത്ഷായുടെ വെരിഫൈഡ് അക്കൗണ്ടിലെ ചിത്രത്തിൽ ക്ലിക്ക് ചെയ്യുന്പോൾ പകർപ്പവകാശം ലംഘിച്ചതിന്റെ പേരിൽ അക്കൗണ്ട് ഡിസ്പ്ലേ ചെയ്യാൻ സാധിക്കില്ലെന്ന സന്ദേശമാണ് വന്നിരുന്നത്. എന്നാൽ, അൽപസമയത്തിന് ശേഷം ഫോട്ടോ അക്കൗണ്ടിൽ തിരിച്ചെത്തുകയും ചെയ്തു.
ട്വിറ്ററിന്റെ ആഗോള നയങ്ങൾക്ക് വിരുദ്ധമായതിനാലാണ് അക്കൗണ്ട് ലോക്ക് ചെയ്തതെന്നും തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും നിലവിൽ വന്നതായും ട്വിറ്റർ വക്താവ് അറിയിച്ചു.
വ്യാഴാഴ്ച ഏറെ നേരം അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രം ഇല്ലായിരുന്നു. പിന്നീട് രാവിലെയാണ് ഇതു പുനസ്ഥാപിച്ചത്.