ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ആക്രമണം നടത്താൻ അൽ ഖ്വയ്ദ പദ്ധതിയിടുന്നതായി ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പ്. സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് ആക്രമണം നടത്താനാണ് പദ്ധതി.
പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ പ്രവർത്തനനിരതരാക്കി വിദേശത്തു നിന്നു നിയന്ത്രിക്കുന്ന രീതിയാണ് അൽഖ്വയ്ദ നടത്തുന്നതെന്നും നവംബർ അഞ്ചിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ബംഗാളിൽ നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
മുന്പ് കസ്റ്റഡിയിലെടുത്ത ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് എൻഐഎയ്ക്ക് ഈ വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 11 പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളെ അടക്കം ഭീകരർ ലക്ഷ്യം വയ്ക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നു.
പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ പ്രവർത്തനനിരതരാക്കി വിദേശത്തു നിന്നു നിയന്ത്രിക്കുന്ന രീതിയാണ് അൽഖ്വയ്ദ നടത്തുന്നതെന്നും നവംബർ അഞ്ചിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ബംഗാളിൽ നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
മുന്പ് കസ്റ്റഡിയിലെടുത്ത ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് എൻഐഎയ്ക്ക് ഈ വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് 11 പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളെ അടക്കം ഭീകരർ ലക്ഷ്യം വയ്ക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നു.