ന്യൂഡൽഹി: സുപ്രീം കോടതിയെ വിമർശിക്കുന്ന ട്വീറ്റുകൾ പിൻവലിക്കുകയോ ക്ഷമ ചോദിക്കുകയോ ചെയ്യില്ലെന്ന് കൊമേഡിയൻ കുനാൽ കമ്ര. ട്വീറ്റുകൾ പിൻവലിക്കാനോ ക്ഷമ ചോദിക്കാനോ ഉദ്ദേശിക്കുന്നില്ല. അവ സ്വയം സംസാരിക്കുന്നുണ്ടെന്നാണ് താന് കരുതുന്നത്- അദ്ദേഹം പറഞ്ഞു.
അഭിഭാഷകരില്ല, ക്ഷമാപണം ഇല്ല, പിഴയില്ല അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു കമ്രയുടെ പ്രതികരണം.
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു കമ്രയുടെ സുപ്രീം കോടതി വിമർശനം. ഇതിനെ തുടർന്ന് കമ്രയ്ക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നൽകുകയും ചെയ്തു.
കമ്രയുടെ ട്വീറ്റുകൾ ആക്ഷേപകരവും കോടതിയെ അവഹേളിക്കുന്നതാണെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. സുപ്രീം കോടതിയെ കടന്നാക്രമിക്കുന്നത് നീ തികരിക്കാൻ കഴിയുന്ന നടപടിയല്ലെന്നും അത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കുമെന്നു ജനം മനസിലാക്കട്ടെയെന്നും എജി അനുമതി പത്രത്തിൽ ചൂണ്ടിക്കാട്ടി.
കുനാൽ കമ്രയ്ക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി മുംബൈയിൽ നിന്നുള്ള അഭിഭാഷകനും രണ്ട് നിയമ വിദ്യാർഥികളുമാണ് അപേക്ഷ നൽകിയത്. സുപ്രീം കോടതിയാണ് ഏറ്റവും വലിയ സുപ്രീം തമാശ എന്നായിരുന്നു കമ്രയുടെ ട്വീറ്റ്.
അഭിഭാഷകരില്ല, ക്ഷമാപണം ഇല്ല, പിഴയില്ല അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലായിരുന്നു കമ്രയുടെ പ്രതികരണം.
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു കമ്രയുടെ സുപ്രീം കോടതി വിമർശനം. ഇതിനെ തുടർന്ന് കമ്രയ്ക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നൽകുകയും ചെയ്തു.
കമ്രയുടെ ട്വീറ്റുകൾ ആക്ഷേപകരവും കോടതിയെ അവഹേളിക്കുന്നതാണെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. സുപ്രീം കോടതിയെ കടന്നാക്രമിക്കുന്നത് നീ തികരിക്കാൻ കഴിയുന്ന നടപടിയല്ലെന്നും അത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കുമെന്നു ജനം മനസിലാക്കട്ടെയെന്നും എജി അനുമതി പത്രത്തിൽ ചൂണ്ടിക്കാട്ടി.
കുനാൽ കമ്രയ്ക്കെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടി മുംബൈയിൽ നിന്നുള്ള അഭിഭാഷകനും രണ്ട് നിയമ വിദ്യാർഥികളുമാണ് അപേക്ഷ നൽകിയത്. സുപ്രീം കോടതിയാണ് ഏറ്റവും വലിയ സുപ്രീം തമാശ എന്നായിരുന്നു കമ്രയുടെ ട്വീറ്റ്.