ശ്രീനഗർ: നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെൽ ആക്രമണത്തിൽ നാല് സൈനികർ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വടക്കൻ ജമ്മുകാഷ്മീരിലെ വിവിധ ഭാഗങ്ങളിലാണ് ഷെല്ലാക്രമണം ഉണ്ടായത്.
ബാരാമുള്ളയിലെ നംബ്ല സെക്ടറിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഹാജിപിർ സെക്ടറിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെടുകയും ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു. ബാരാമുള്ള ഉറിയിൽ കമാൽകോട്ടെ സെക്ടറിൽ രണ്ട് ഗ്രാമീണരാണ് മരിച്ചത്.
ഉറിയിലെ ഹാജി പിർ സെക്ടറിലെ ബാൽക്കോട്ട് പ്രദേശത്ത് ഒരു സ്ത്രീ മരിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. രണ്ട് കമാൻഡോകൾ ഉൾപ്പെടെ ഏഴോളം പാക് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.
നിരവധി പാക് ആർമി ബങ്കറുകളും ഇന്ധന നിറയ്ക്കുന്ന സ്ഥലവും ലോഞ്ച്പാഡുകളും നശിപ്പിച്ച് തീയിട്ടു.
ബാരാമുള്ളയിലെ നംബ്ല സെക്ടറിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഹാജിപിർ സെക്ടറിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെടുകയും ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു. ബാരാമുള്ള ഉറിയിൽ കമാൽകോട്ടെ സെക്ടറിൽ രണ്ട് ഗ്രാമീണരാണ് മരിച്ചത്.
ഉറിയിലെ ഹാജി പിർ സെക്ടറിലെ ബാൽക്കോട്ട് പ്രദേശത്ത് ഒരു സ്ത്രീ മരിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. രണ്ട് കമാൻഡോകൾ ഉൾപ്പെടെ ഏഴോളം പാക് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.
നിരവധി പാക് ആർമി ബങ്കറുകളും ഇന്ധന നിറയ്ക്കുന്ന സ്ഥലവും ലോഞ്ച്പാഡുകളും നശിപ്പിച്ച് തീയിട്ടു.