തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവർ അർജുനും സാക്ഷി കലാഭവൻ സോബിയും പറഞ്ഞതു നുണയെന്ന് നുണ പരിശോധന. എന്നാൽ, കൂടുതൽ ശാസ്ത്രീയ വിശകലനങ്ങൾക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം സിബിഐ എടുക്കുകയുള്ളു.
അപകട സമയത്ത് ബാലഭാസ്കറായിരുന്നു കാർ ഓടിച്ചിരുന്നതെന്നാണ് ഡ്രൈവർ അർജുൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. ഇതു കളവാണെന്നു ഏതാണ്ടു വ്യക്തമായി. അപകട സമയത്ത് സ്വർണക്കടത്ത് സംഘാംഗമായ ഒരാളെ കണ്ടെന്നും അപകടത്തിന് മുന്പ് ബാലഭാസ്കറിന്റെ കാർ അക്രമിക്കപ്പെട്ടിരുന്നുവെന്നും കലാഭവൻ സോബി പറഞ്ഞിരുന്നു.
ഇതിലെ അവ്യക്തത മാറ്റാനായിരുന്നു പ്രധാനമായും സോബിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാൽ ഇതും ശരിയല്ലെന്ന ഫലമാണ് നുണ പരിശോധനയിൽ ലഭിച്ചത്. ഇനി ശാസ്ത്രീയ വിശകലനങ്ങൾക്കു ശേഷമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളുവെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുക്കേണ്ടതുണ്ട്. പ്രാഥമികമായ മൊഴിയെടുക്കലുകൾക്കും സംഭവ സ്ഥല പരിശോധനയും കഴിഞ്ഞാണ് സിബിഐ നുണ പരിശോധനയിലേക്ക് നീങ്ങിയത്.
അപകട സമയത്ത് ബാലഭാസ്കറായിരുന്നു കാർ ഓടിച്ചിരുന്നതെന്നാണ് ഡ്രൈവർ അർജുൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. ഇതു കളവാണെന്നു ഏതാണ്ടു വ്യക്തമായി. അപകട സമയത്ത് സ്വർണക്കടത്ത് സംഘാംഗമായ ഒരാളെ കണ്ടെന്നും അപകടത്തിന് മുന്പ് ബാലഭാസ്കറിന്റെ കാർ അക്രമിക്കപ്പെട്ടിരുന്നുവെന്നും കലാഭവൻ സോബി പറഞ്ഞിരുന്നു.
ഇതിലെ അവ്യക്തത മാറ്റാനായിരുന്നു പ്രധാനമായും സോബിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. എന്നാൽ ഇതും ശരിയല്ലെന്ന ഫലമാണ് നുണ പരിശോധനയിൽ ലഭിച്ചത്. ഇനി ശാസ്ത്രീയ വിശകലനങ്ങൾക്കു ശേഷമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളുവെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുക്കേണ്ടതുണ്ട്. പ്രാഥമികമായ മൊഴിയെടുക്കലുകൾക്കും സംഭവ സ്ഥല പരിശോധനയും കഴിഞ്ഞാണ് സിബിഐ നുണ പരിശോധനയിലേക്ക് നീങ്ങിയത്.