മുംബൈ: രണ്ടു വർഷം മുന്പുനടന്ന ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കവിയും സാമൂഹ്യപ്രവർത്തകനുമായ വരവര റാവുവിന് അടിയന്തരമായി ജാമ്യം അനുവദിക്കണമെന്ന അപേക്ഷ കോടതി തള്ളി. അദ്ദേഹത്തിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ജാമ്യം ആവശ്യപ്പെട്ടതെങ്കിലും കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ ബോംബെ ഹൈക്കോടതി നിശ്ചയിക്കുകയായിരുന്നു.
അദ്ദേഹം കിടപ്പിലാണെന്നും ഡയപ്പർ ഉപയോഗിച്ചാണ് കൃത്യങ്ങൾ നിർവഹിക്കുന്നതെന്നും അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് കോടതിയെ അറിയിച്ചു. ഇദ്ദേഹം എങ്ങനെ നിയമത്തിന്റെ പിടിയിൽനിന്ന് ഒളിച്ചോടുമെന്നും അവർ ചോദിച്ചു.
എന്നാൽ വരവര റാവുവിനെ പരിശോധിക്കാൻ ഡോക്ടർമാരുടെ ഒരു സമിതിയെ നിയോഗിച്ച കോടതി, ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊള്ളുമെന്നാണു പറഞ്ഞത്.
മുംബൈയിക്കടുത്ത തലോജ ജയിലിലാണു വരവര റാവുവിനെ പാർപ്പിച്ചിട്ടുള്ളത്. ഇതേ കേസിൽ അവിടെ തടവിലുള്ള സ്റ്റാൻ സ്വാമിയാണ് വരവര റാവുവിന്റെ അതിദയനീയാവസ്ഥ അഭിഭാഷകരെ അറിയിച്ചത്. ജയിലിൽവച്ച് വരവരറാവുവിനു കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
2018 ജനുവരിയിലാണ് ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വരവര റാവുവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. മാവോവാദി ബന്ധവും അന്വേഷണ ഏജൻസി ആരോപിക്കുന്നുണ്ട്.
അദ്ദേഹം കിടപ്പിലാണെന്നും ഡയപ്പർ ഉപയോഗിച്ചാണ് കൃത്യങ്ങൾ നിർവഹിക്കുന്നതെന്നും അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് കോടതിയെ അറിയിച്ചു. ഇദ്ദേഹം എങ്ങനെ നിയമത്തിന്റെ പിടിയിൽനിന്ന് ഒളിച്ചോടുമെന്നും അവർ ചോദിച്ചു.
എന്നാൽ വരവര റാവുവിനെ പരിശോധിക്കാൻ ഡോക്ടർമാരുടെ ഒരു സമിതിയെ നിയോഗിച്ച കോടതി, ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊള്ളുമെന്നാണു പറഞ്ഞത്.
മുംബൈയിക്കടുത്ത തലോജ ജയിലിലാണു വരവര റാവുവിനെ പാർപ്പിച്ചിട്ടുള്ളത്. ഇതേ കേസിൽ അവിടെ തടവിലുള്ള സ്റ്റാൻ സ്വാമിയാണ് വരവര റാവുവിന്റെ അതിദയനീയാവസ്ഥ അഭിഭാഷകരെ അറിയിച്ചത്. ജയിലിൽവച്ച് വരവരറാവുവിനു കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
2018 ജനുവരിയിലാണ് ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വരവര റാവുവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. മാവോവാദി ബന്ധവും അന്വേഷണ ഏജൻസി ആരോപിക്കുന്നുണ്ട്.