പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെണ്കുട്ടികളുടെ കുടുംബവുമായി നിയമ മന്ത്രി എ.കെ. ബാലൻ കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ പാലക്കാട്ടെ വീട്ടിലേക്ക് മാതാപിതാക്കളുടെ കാൽനടയാത്ര എത്തിച്ചേർന്നതിന് പിന്നാലെയാണു മന്ത്രി മാതാപിതാക്കളോടു സംസാരിച്ചത്.
വാളയാർ കേസിൽ പുനർവിചാരണയും തുടരന്വേഷണവും വേണമെന്നാണു സർക്കാർ നിലപാടെന്ന് മന്ത്രി മാതാപിതാക്കളോടു പറഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചു. കേസ് നടപടികളും സർക്കാർ നിലപാടും മന്ത്രി മാതാപിതാക്കളോടു വിശദീകരിച്ചു.
അതേസമയം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നു മാതാപിതാക്കൾ ആവർത്തിച്ചു. നടപടിയെടുക്കും വരെ സമരം തുടരുമെന്നു മാതാപിതാക്കളും സമരസമിതിയും അറിയിച്ചു.
കേസിലെ പ്രതികളെ വെറുതെ വിട്ട വിധി വന്ന ഒന്നാം വാർഷിക ദിനത്തിലാണു ചതി ദിനമായി പ്രഖ്യാപിച്ചു കുടുംബം വീണ്ടും സമരത്തിനിറങ്ങിയത്. അട്ടപ്പളത്തെ വീട്ടിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിനുശേഷമാണു രണ്ടാം ഘട്ട സമരമായി മന്ത്രി ബാലന്റ വീട്ടിലേക്ക് കാൽനടയാത്ര തുടങ്ങിയത്.
വാളയാറിൽ ഇപ്പോൾ സമരമെന്തിനെന്ന മന്ത്രി ബാലന്റെ ചോദ്യത്തിന് നേരിൽ കണ്ടു മറുപടി നൽകാനാണ് മന്ത്രിയുടെ വസതിയിലേക്ക് കാൽനടയാത്ര സംഘടിപ്പിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.
വാളയാർ കേസിൽ പുനർവിചാരണയും തുടരന്വേഷണവും വേണമെന്നാണു സർക്കാർ നിലപാടെന്ന് മന്ത്രി മാതാപിതാക്കളോടു പറഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചു. കേസ് നടപടികളും സർക്കാർ നിലപാടും മന്ത്രി മാതാപിതാക്കളോടു വിശദീകരിച്ചു.
അതേസമയം കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നു മാതാപിതാക്കൾ ആവർത്തിച്ചു. നടപടിയെടുക്കും വരെ സമരം തുടരുമെന്നു മാതാപിതാക്കളും സമരസമിതിയും അറിയിച്ചു.
കേസിലെ പ്രതികളെ വെറുതെ വിട്ട വിധി വന്ന ഒന്നാം വാർഷിക ദിനത്തിലാണു ചതി ദിനമായി പ്രഖ്യാപിച്ചു കുടുംബം വീണ്ടും സമരത്തിനിറങ്ങിയത്. അട്ടപ്പളത്തെ വീട്ടിനു മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിനുശേഷമാണു രണ്ടാം ഘട്ട സമരമായി മന്ത്രി ബാലന്റ വീട്ടിലേക്ക് കാൽനടയാത്ര തുടങ്ങിയത്.
വാളയാറിൽ ഇപ്പോൾ സമരമെന്തിനെന്ന മന്ത്രി ബാലന്റെ ചോദ്യത്തിന് നേരിൽ കണ്ടു മറുപടി നൽകാനാണ് മന്ത്രിയുടെ വസതിയിലേക്ക് കാൽനടയാത്ര സംഘടിപ്പിച്ചതെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.