ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഒന്നാം ലോക മഹായുദ്ധ അനുസ്മരണ ചടങ്ങിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്ക്. ഗ്രീസിൽനിന്നുള്ള ആൾക്കും സൗദി സുരക്ഷ ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ ജിദ്ദയിലെ ശ്മശാനത്തില്‍ മുസ്ലിമിതരര്ക്കു വേണ്ടിയുള്ള നടന്ന ചടങ്ങിനിടെയാണ് സംഭവം. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഫ്രഞ്ച്, അമേരിക്കൻ, ബ്രിട്ടീഷ്, ഇറ്റാലിയൻ, ഗ്രീക്ക് സപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
അപകടസ്ഥലത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയ സൗദി ഉദ്യോഗസ്ഥരെ ഫ്രാന്‍സ് അഭിനന്ദിച്ചു. ജാഗ്രത പാലിക്കണമെന്ന് ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്ക്ക് നിര്‍ദേശം നല്കി.
ബുധനാഴ്ച രാവിലെ ജിദ്ദയിലെ ശ്മശാനത്തില്‍ മുസ്ലിമിതരര്ക്കു വേണ്ടിയുള്ള നടന്ന ചടങ്ങിനിടെയാണ് സംഭവം. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഫ്രഞ്ച്, അമേരിക്കൻ, ബ്രിട്ടീഷ്, ഇറ്റാലിയൻ, ഗ്രീക്ക് സപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.
അപകടസ്ഥലത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയ സൗദി ഉദ്യോഗസ്ഥരെ ഫ്രാന്‍സ് അഭിനന്ദിച്ചു. ജാഗ്രത പാലിക്കണമെന്ന് ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്ക്ക് നിര്‍ദേശം നല്കി.