ഒൗറംഗബാദ്: വോട്ടിംഗ് മെഷീനിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടമായെന്ന് വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേദ്കർ.
ഇപ്പോൾതന്നെ നിരവധി പാർട്ടികൾ ഇവിഎമ്മുകൾക്കെതിരേ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കവെ ആവശ്യപ്പെട്ടു.
വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്നാണു ജനങ്ങൾ കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോൾതന്നെ നിരവധി പാർട്ടികൾ ഇവിഎമ്മുകൾക്കെതിരേ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കവെ ആവശ്യപ്പെട്ടു.
വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്നാണു ജനങ്ങൾ കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.