തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ വ്യാഴാഴ്ച (നവംബർ 12) മുതൽ സമർപ്പിക്കാം. അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
ഈ മാസം 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയ്ക്ക് പത്രിക സ്വീകരിക്കും. ഒരു തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപന പരിധിയിലെ ഏതെങ്കിലും വാര്‍ഡിൽ വോട്ടറായിരിക്കണം. സ്ഥാനാര്‍ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളും അതേ വാര്‍ഡിലെ വോട്ടർ ആയിരിക്കണമെന്നാണ് ചട്ടം.
സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അതത് സംവരണ വിഭാഗങ്ങളില്‍ പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരാള്‍ക്ക് ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍ ത്രിതല പഞ്ചായത്തിലെ മൂന്നു തലങ്ങളില്‍ ഒരേ സമയം (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) മത്സരിക്കുന്നതിന് തടസമില്ല.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1,000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2,000 രൂപയും, ജില്ലാ പഞ്ചായത്തിന് 3,000 രൂപയുമാണ് അടയ്ക്കേണ്ടത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവര്‍ പകുതി തുക നല്കിയാല് മതി.
ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ തുക അടച്ച രസീതോ പണമോ ഡെപ്പോസിറ്റായി നല്‍കാം. സെക്യൂരിറ്റി തുക അധികം നല്‍കാതെ തന്നെ ഒരു സ്ഥാനാര്‍ഥിക്ക് മൂന്നു സെറ്റ് പത്രികകള്‍ വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. 21 വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്.
കോവിഡ് 19 കണക്കിലെടുത്ത് ഇത്തവണ മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കുന്നത്. ഡിസംബർ എട്ട്, 10, 14 തീയതികളിലാണ് വോട്ടെടുപ്പ്. 16-നാണ് വോട്ടെണ്ണൽ.
ഈ മാസം 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയ്ക്ക് പത്രിക സ്വീകരിക്കും. ഒരു തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്നയാള്‍ ആ സ്ഥാപന പരിധിയിലെ ഏതെങ്കിലും വാര്‍ഡിൽ വോട്ടറായിരിക്കണം. സ്ഥാനാര്‍ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളും അതേ വാര്‍ഡിലെ വോട്ടർ ആയിരിക്കണമെന്നാണ് ചട്ടം.
സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അതത് സംവരണ വിഭാഗങ്ങളില്‍ പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരാള്‍ക്ക് ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒന്നിലധികം വാര്‍ഡുകളില്‍ മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍ ത്രിതല പഞ്ചായത്തിലെ മൂന്നു തലങ്ങളില്‍ ഒരേ സമയം (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) മത്സരിക്കുന്നതിന് തടസമില്ല.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1,000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2,000 രൂപയും, ജില്ലാ പഞ്ചായത്തിന് 3,000 രൂപയുമാണ് അടയ്ക്കേണ്ടത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തില്‍പ്പെട്ടവര്‍ പകുതി തുക നല്കിയാല് മതി.
ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ തുക അടച്ച രസീതോ പണമോ ഡെപ്പോസിറ്റായി നല്‍കാം. സെക്യൂരിറ്റി തുക അധികം നല്‍കാതെ തന്നെ ഒരു സ്ഥാനാര്‍ഥിക്ക് മൂന്നു സെറ്റ് പത്രികകള്‍ വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും. 21 വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്.
കോവിഡ് 19 കണക്കിലെടുത്ത് ഇത്തവണ മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കുന്നത്. ഡിസംബർ എട്ട്, 10, 14 തീയതികളിലാണ് വോട്ടെടുപ്പ്. 16-നാണ് വോട്ടെണ്ണൽ.