മോസ്കോ: കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് 92 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്സിൻ ഫലപ്രമാണെന്ന് റഷ്യ അവകാശപ്പെട്ടത്.
നിലവില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ബെലാറസ്, യുഎഇ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. വാക്സിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലും നടക്കുന്നുണ്ട്.
സാധാരണ ജനങ്ങളിൽ നടത്തിയ വാക്സിനേഷനിൽ (ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമല്ല) വാക്സിൻ സ്വീകരിച്ച 10,000 പേരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 90 ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതിരിക്കുന്നത്.
മോസ്കോയിലെ 29 ക്ലിനിക്കുകളിലായി ആകെ നാല്‍പ്പതിനായിരം പേരിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പേര്‍ക്ക് സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്സിന് നല്‍കിയിട്ടില്ല.
സ്പുട്നിക് വാക്സിന് നല്‍കിയവര്‍ക്ക്, സജീവ ഘടകം അടങ്ങിയ വാക്സിന് നല്‍കാത്തവരെക്കാള്‍ 92 ശതമാനത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചെന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (ആര്‍ഡിഐഎഫ്) ന്റെ അവകാശ വാദം.
നിലവില്‍ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ബെലാറസ്, യുഎഇ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. വാക്സിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലും നടക്കുന്നുണ്ട്.
സാധാരണ ജനങ്ങളിൽ നടത്തിയ വാക്സിനേഷനിൽ (ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമല്ല) വാക്സിൻ സ്വീകരിച്ച 10,000 പേരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 90 ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടതിരിക്കുന്നത്.
മോസ്കോയിലെ 29 ക്ലിനിക്കുകളിലായി ആകെ നാല്‍പ്പതിനായിരം പേരിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പേര്‍ക്ക് സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്സിന് നല്‍കിയിട്ടില്ല.
സ്പുട്നിക് വാക്സിന് നല്‍കിയവര്‍ക്ക്, സജീവ ഘടകം അടങ്ങിയ വാക്സിന് നല്‍കാത്തവരെക്കാള്‍ 92 ശതമാനത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചെന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (ആര്‍ഡിഐഎഫ്) ന്റെ അവകാശ വാദം.