ബംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബംഗളൂരു പ്രത്യേക കോടതി 14 ദിവസത്തേക്കാണ് ബിനീഷിനെ റിമാൻഡ് ചെയ്തത്.
ഇനി ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്.
കോടതി ചേർന്ന ഉടൻ തന്നെ ബിനീഷിന്റെ ജാമ്യഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ രംഗത്തുവന്നു. എന്നാൽ ജാമ്യഹർജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനീഷിനെതിരെ ഇഡി കൂടുതൽ തെളിവുകൾ നിരത്തി.
ഇതേതുടർന്ന് ജാമ്യാപേക്ഷ 18-നു പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ആറിനു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു.
ലഹരിക്കേസിൽ എൻസിബി കസ്റ്റഡി അപേക്ഷ നൽകിയില്ല. ഒക്ടോബർ 29നാണ് ലഹരിമരുന്നു കേസിലെ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. അന്നു മുതൽ ഇഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്.
ഇനി ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്.
കോടതി ചേർന്ന ഉടൻ തന്നെ ബിനീഷിന്റെ ജാമ്യഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ രംഗത്തുവന്നു. എന്നാൽ ജാമ്യഹർജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനീഷിനെതിരെ ഇഡി കൂടുതൽ തെളിവുകൾ നിരത്തി.
ഇതേതുടർന്ന് ജാമ്യാപേക്ഷ 18-നു പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ആറിനു ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചോദ്യംചെയ്യൽ പൂർത്തിയാക്കാതെ പരിഗണിക്കാനാകില്ലെന്നു വ്യക്തമാക്കിയിരുന്നു.
ലഹരിക്കേസിൽ എൻസിബി കസ്റ്റഡി അപേക്ഷ നൽകിയില്ല. ഒക്ടോബർ 29നാണ് ലഹരിമരുന്നു കേസിലെ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്. അന്നു മുതൽ ഇഡിയുടെ കസ്റ്റഡിയിലാണ് ബിനീഷ്.